സൗദിയിൽ േകാവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6842 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും മറ്റും ക്വാറൻറീനിൽ കഴിയുകയാണ്. ഇതിൽ 796 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം 319 പേർക്ക് വ്യാഴാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചു. 19 പേർ കോവിഡ് മൂലം മരിച്ചു.
441 പേർക്ക് രോഗമുക്തിയുണ്ടായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 354527 ആയി. രോഗമുക്തരുടെ ആകെ എണ്ണം 341956 ആയി ഉയർന്നു. ആകെ മരണസംഖ്യ 5729 ആണ്. രാജ്യത്തെ കോവിഡ്മുക്തി നിരക്ക് 96.5 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 50. മക്ക 29, മദീന 24, ജിദ്ദ 20, ദമ്മാം 13, ഹാഇൽ 13, ഖുറയാത് അൽഉൗല 9, വാദി ദവാസിർ 9, യാംബു 8, അബഹ 8, ജുബൈൽ 8, അൽഅയ്സ് 7, ബുറൈദ 7, ഖമീസ് മുശൈത് 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.