ജനാധിപത്യത്തിെൻറ തൂണുകൾ അടിമകളാക്കപ്പെടുന്നു –രാജീവ് ശങ്കരൻ
text_fieldsഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി ‘പുതിയ ഇന്ത്യ, മതം മതേതരത്വം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചസംഗമം മീഡിയവൺ കോഒാഡിനേറ്റിങ് എഡിറ്റർ രാജീവ് ശങ്കരൻ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഇന്ത്യ 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഘട്ടത്തിൽ പുതിയ ഇന്ത്യ എന്ന പ്രയോഗംതന്നെ ഇന്നത്തെ ഇന്ത്യയുടെ വികസനത്തെക്കാളേറെ ഇന്ത്യ എന്ന ആശയത്തിന് സംഭവിച്ച അപചയത്തെ അനാവരണം ചെയ്യുന്നുണ്ടെന്ന് മീഡിയവൺ കോഒാഡിനേറ്റിങ് എഡിറ്റർ രാജീവ് ശങ്കരൻ പറഞ്ഞു. സർവ ജനങ്ങളും കൈകോർത്തു പിടിച്ചു സമരം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യം ആ സമരങ്ങളിൽ ഒരവകാശവും ഇല്ലാത്തവർ ജനാധിപത്യ പ്രക്രിയയിലൂടെത്തന്നെ ഏകാധിപത്യ രീതി സ്വീകരിക്കുകയും ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്ന പുതിയ ഇന്ത്യയുടെ കാഴ്ച ശുഭ സൂചകമല്ല.
ഓരോ മിനിറ്റിനും ലക്ഷങ്ങൾ ചെലവഴിക്കപ്പെടുന്ന പാർലമെൻറ് പ്രവർത്തനങ്ങൾ ഏകപക്ഷീയമായ പ്രവർത്തന രീതിയാണ് ഇന്ന് തുടരുന്നതെന്നും ഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി 'പുതിയ ഇന്ത്യ, മതം മതേതരത്വം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചസംഗമം ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിെൻറ തൂണുകളായ ജുഡീഷ്യറിയും പത്രമാധ്യമങ്ങളും വിലക്കെടുക്കപ്പെട്ടു കഴിഞ്ഞതായും മതേതര ഇന്ത്യ എന്നത് മത ഇന്ത്യയിലേക്കുള്ള രൂപപ്പെടലായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ പ്രസിഡൻറ് യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി എൻ.എം. സ്വാദിഖ് സഖാഫി വിഷയം അവതരിപ്പിച്ചു. നാഷിദ് ദേശഭക്തിഗാനം ആലപിച്ചു. അഷ്റഫ് കുറ്റിയിൽ പ്രമേയാവതരണം നടത്തി. നൗഫൽ പട്ടാമ്പി, അഷ്റഫ് ഓച്ചിറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുനീർ കൊടുങ്ങല്ലൂർ ഉപസംഹാരം നടത്തി. ലുഖ്മാൻ പാഴൂർ സ്വാഗതവും അബ്ദുസ്സലാം പാമ്പുരുത്തി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.