കേരളത്തിെൻറ വിപ്ലവ തീജ്വാല അണഞ്ഞു
text_fieldsറിയാദ്: കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത വിപ്ലവ ജീവചരിത്രത്തിനാണ് പൂർണവിരാമമായതെന്ന് നവോദയ റിയാദ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു. അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകിത്തെളിഞ്ഞ ആ ജീവിതം കേരളത്തിെൻറ മാർഗദീപമായി തന്നെയാണ് നൂറ്റാണ്ട് പിന്നിട്ടത്. വീടകങ്ങളിൽ സ്ത്രീകൾ പൂർണമായും തളയ്ക്കപ്പെട്ട നാളുകളിലാണ് ജയിലഴികളും മരണവും മാത്രം സ്വപ്നം കാണാൻ കഴിയുന്ന ഒരു പ്രസ്ഥാനത്തിെൻറ പതാകവാഹകയായി കെ.ആർ. ഗൗരി എന്ന യുവതി മുന്നേ നടന്നത്.
ഐക്യകേരളത്തിലെ ആദ്യ വനിതാമന്ത്രിയെന്ന നിലയിൽ ഭൂപരിഷ്കരണ ബില്ല് നിയമസഭയിലവതരിപ്പിച്ച് ലക്ഷോപലക്ഷം കുടിയാന്മാരുടെ ജീവിതത്തിന് പ്രകാശമേകി. ഇടക്കാലത്ത് പാർട്ടിയെയും മുന്നണിയേയും വിട്ടവർ കുറച്ചുനാളുകൾ യു.ഡി.എഫിെൻറ ഭാഗമായെങ്കിലും തെൻറ യഥാർഥപക്ഷം തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തോടൊപ്പം തന്നെയാണ് അവസാനനാളുകളിൽ നിലകൊണ്ടതെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
അനുശോചിച്ചു
ജുബൈൽ: കേരള രാഷ്ട്രീയത്തിലെ തിളക്കമാർന്ന നക്ഷത്രമായിരുന്നു കെ.ആർ. ഗൗരിയമ്മ എന്ന് ജുബൈലിലെ രാഷ്ട്രീയ സാമൂഹിക സംഘടനകൾ. വിവിധ സംഘടന നേതാക്കളായ പ്രേമരാജ്, നൂഹ് പാപ്പിനിശ്ശേരി, യു.എ. റഹീം, ഡോ. പി.കെ. ജൗഷീദ്, ശിഹാബ് കായംകുളം, ഷാജഹാൻ മനക്കൽ, കുഞ്ഞിക്കോയ താനൂർ, മുഫീദ് കൂരിയാടൻ, റയ്യാൻ മൂസ എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.