Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ഉമ്പായിയെ...

റിയാദിൽ ഉമ്പായിയെ കേട്ട ഒരു ശിശിര രാവ്

text_fields
bookmark_border
റിയാദിൽ ഉമ്പായിയെ കേട്ട ഒരു ശിശിര രാവ്
cancel

റിയാദ്: ഉമ്പായിയുടെ ഗസൽ മധുരം നുകർന്ന ഒരു രാവ് റിയാദിലെ മലയാളി സംഗീത പ്രേമികൾക്കുമുണ്ട് സ്വന്തമായി. അതൊരു ശിശിരകാലത്തായിരുന്നു. വർഷങ്ങൾക്ക് മുമ്പ്. ദമ്മാമിൽ സംഗീതപരിപാടിക്ക് എത്തിയ അദ്ദേഹം റിയാദിലെ ഒരു കലാസംഘാടകൻ ക്ഷണിച്ചതനുസരിച്ച് വന്നതാണ്. പെെട്ടന്നുള്ള പരിപാടിയായതിനാൽ വേണ്ടത്ര ആളുകളെ ക്ഷണിക്കാൻ സംഘാടകന് കഴിയാതെ പോയി. റിയാദ് ശിഫക്ക് സമീപം ഇസ്തിറാഹയിൽ ഒരുക്കിയ പരിപാടി ആസ്വദിക്കാൻ എത്തിയത് വെറും 14 പേർ മാത്രമായിരുന്നു.

ഇസ്തിറാഹയിലെ പുല്ലുമെത്ത വിരിച്ച മുറ്റത്തിരുന്ന് അദ്ദേഹം ആ രാത്രി മുഴുവൻ പാടി. കൈവിരൽ എണ്ണത്തിലൊതുങ്ങിയ സദസ്യർക്ക് വേണ്ടി തെൻറ ഏറ്റവും ഹിറ്റ് പാട്ടുകൾ പാടുേമ്പാഴും അദ്ദേഹത്തിെൻറ മുഖത്ത് സ്ഥായിയായ പുഞ്ചിരിയുടെ നിലാവാണ് നിറഞ്ഞു തിളങ്ങി നിന്നത്. തന്നെ കേൾക്കാൻ എത്തിയവരുടെ എണ്ണം നന്നെ ശുഷ്കിച്ചുപോയതിലെ സേങ്കാചമോ ആളുകളെ ക്ഷണിക്കാത്ത സംഘാടകനോടുള്ള ദേഷ്യമോ ആ മുഖത്തുണ്ടായിരുന്നില്ല. ലക്ഷങ്ങളാണ് കേൾക്കുന്നതെന്ന സംതൃപ്തി നിറഞ്ഞതായിരുന്നു ഭാവം. സംഗീതത്തിെൻറ ഹൃദയമറിയുന്നവന് അതിനപ്പുറം ഒന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ലല്ലോ. ശ്രോതാക്കളുടെ എണ്ണം പോലും. ‘പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ പാടിപ്പാടിയുറക്കൂ...’ എന്ന ഏറ്റവും പ്രശസ്തമായ ഗസലിൽ തുടങ്ങിയ ഉമ്പായി പുലർച്ചെ വരെ സ്വന്തമായ ഏതാണ്ടെല്ലാ ശ്രദ്ധേയ ഗാനങ്ങളും പാടി. 

അതിനിടയിൽ ജീവിതത്തെ കുറിച്ച്, സഞ്ചരിച്ച സംഗീത വഴികളെ കുറിച്ച്, ഒ.എൻ.വിയുടെയും സച്ചിദാനന്ദെൻറയും വരികളിൽ നിന്ന് സംഗീതം കടഞ്ഞെടുത്തതിനെ കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു. മറക്കാനാവാത്ത ഒരു ഗസൽ രാവാണ് അവിടെയുണ്ടായിരുന്ന 14 പേരുടെയും ഹൃദയങ്ങളിൽ പെയ്തിറങ്ങിയത്. പരിപാടി അവസാനിച്ച് എല്ലാവരും യാത്ര പറഞ്ഞു പിരിയുേമ്പാൾ ഇൗ ലേഖകൻ ചോദിച്ചു: ‘‘ഇത്രയും കുറഞ്ഞ സദസിന് മുമ്പില്‍ ഒരു കച്ചേരി ആദ്യമായിരിക്കും അല്ലേ?’’
അപ്പോഴും മുഖത്ത് ഉദിച്ചുനിന്ന നിലാപുഞ്ചിരിയോടെ അദ്ദേഹത്തിെൻറ മറുപടി പെെട്ടന്നായിരുന്നു: ‘‘ഒരാൾ മാത്രമാണെങ്കിൽ പോലും ഞാന്‍ പാടും’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsgulf newsumbai
News Summary - umbai-saudi-saudi news
Next Story