സൗദി വിദേശകാര്യ മന്ത്രിയുടെ യുക്രെയ്ൻ സന്ദർശനവും സഹായവും സ്വാഗതംചെയ്ത് അമേരിക്ക
text_fieldsയുക്രെയ്ൻ സന്ദർശനത്തിനിടെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കിയും ഹസ്തദാനം ചെയ്യുന്നു
റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ യുക്രെയ്ൻ സന്ദർശനത്തെയും 40 കോടി ഡോളർ മൂല്യമുള്ള മാനുഷിക സഹായത്തെയും സ്വാഗതംചെയ്ത് അമേരിക്ക. സൗദിയുടെ സഹായത്തെ സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസിെൻറ സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു.
ഞായറാഴ്ച യുക്രെയ്ൻ തലസ്ഥാനമായ കിയവിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസിഡൻറ് വ്ലാദ്മിർ സെലൻസ്കിയുമായും ഉന്നത യുക്രേനിയൻ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.
യുക്രെയിന് നൽകുന്ന മാനുഷിക സഹായം തുടരുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ പ്രഖ്യാപനത്തിന്റെ ഭാഗമായ പാക്കേജ് അദ്ദേഹം യുക്രെയ്ൻ അധികൃതർക്ക് കൈമാറി. അടിയന്തരമായി 10 കോടി ഡോളറിെൻറ മാനുഷിക സഹായവും സൗദി ഫണ്ട് ഫോർ ഡെവലപ്മെൻറ് വഴി 30 കോടി ഡോളർ മൂല്യമുള്ള പെട്രോളിയം ഉൽപന്നങ്ങളും അടങ്ങിയതാണ് പാക്കേജ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.