Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right50 പദ്ധതികൾ...

50 പദ്ധതികൾ രണ്ടാംഘട്ടം: മനുഷ്യവിഭവം ശക്തിപ്പെടുത്തും

text_fields
bookmark_border
50 പദ്ധതികൾ രണ്ടാംഘട്ടം:  മനുഷ്യവിഭവം ശക്തിപ്പെടുത്തും
cancel
camera_alt

അബൂദബിയിലെ ഖസർ അൽ വത്ൻ കൊട്ടാരത്തിൽ 50 പദ്ധതികളുടെ രണ്ടാംഘട്ടം പ്രഖ്യാപിക്കുന്നു

ദുബൈ: യു.എ.ഇ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബറിൽ തുടക്കംകുറിക്കുന്ന 50 പദ്ധതികളുടെ രണ്ടാംഘട്ടം പ്രഖ്യാപിച്ചു. രാജ്യത്തിെൻറ മനുഷ്യവിഭവം ശക്തിപ്പെടുത്താനും സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഊന്നൽ നൽകുന്ന 13 പദ്ധതികളാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ഒന്നാംഘട്ടത്തിലും 13 പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. അബൂദബിയിലെ ഖസർ അൽ വത്ൻ കൊട്ടാരത്തിൽ യു.എ.ഇ മന്ത്രിസഭ കാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ഗർഗാവിയുടെ നേതൃത്വത്തിലാണ് പദ്ധതികൾ വെളിപ്പെടുത്തിയത്. യു.എ.ഇ പൗരന്മാർക്ക് പുതിയ സ്വകാര്യ മേഖലയിലെ 75,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് 24 ബില്യൺ ദിർഹം അനുവദിച്ചു.

സ്വകാര്യ മേഖലയിൽ ബിസിനസ് ആരംഭിക്കാനായി ബിരുദം പൂർത്തിയായവരും പഠിക്കുന്നവരുമായ സ്വദേശികൾക്ക് ഒരു ബില്യൺ ദിർഹം അനുവദിച്ചിട്ടുമുണ്ട്.യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ കാഴ്ചപ്പാടിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പദ്ധതികൾ രൂപപ്പെടുത്തിയതെന്ന് ഗർഗാവി പറഞ്ഞു. സ്വകാര്യ മേഖലയിൽ ഇമാറാത്തി പൗരന്മാരെ കൂടുതലായി ഇടപെടുന്നതിന് പ്രേരിപ്പിക്കുന്നതാണ് പദ്ധതികൾ.

പുതിയ പദ്ധതികൾ

1. സ്വകാര്യ മേഖലയിലേക്ക് പൗരന്മാരെ പരിശീലിപ്പിക്കുന്നതിന് ചെലവ് സർക്കാർ വഹിക്കും. പ്രതിമാസം 8000 ദിർഹം യൂനിവേഴ്സിറ്റി ഫീസായി നൽകും.

2. ജോലി നഷ്ടപ്പെട്ട് അഞ്ച് വർഷം സ്വകാര്യ മേഖലയിലെ പൗരന്മാരുടെ ശമ്പളത്തെ സഹായിക്കുന്നതിന് പദ്ധതി.

3. പ്രോഗ്രാമിങ്, നഴ്സിങ്, അക്കൗണ്ടൻസി തുടങ്ങിയ പ്രത്യേക സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പൗരന്മാരെ സഹായിക്കാൻ പദ്ധതി നടപ്പിലാക്കും. ശമ്പളത്തേക്കാൾ 5,000 ദിർഹം നിശ്ചിത ബോണസ് അഞ്ചു വർഷത്തേക്ക് നൽകും.

4. 20,000 ദിർഹത്തിൽ താഴെ വേതനമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പെൻഷൻ ഫണ്ടിന് സഹായം നൽകും.

5. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മക്കൾക്ക് അലവൻസുകൾ നൽകും. ഓരോ കുട്ടിക്കും 800 ദിർഹവും ഒരു കുടുംബത്തിന് പരമാവധി 3,200 ദിർഹവും നൽകും.

6. വിവിധ മേഖലകളിലെ ഇമാറാത്തികൾക്ക് പരിശീലന പരിപാടികൾക്കായി സർക്കാർ 1.25 ബില്യൺ ദിർഹം അനുവദിക്കും.

7. സ്വകാര്യ, അർധ സർക്കാർ കമ്പനികളുമായി സഹകരിച്ച് സർക്കാർ ഒരു തൊഴിൽ പരിശീലന പദ്ധതി ആരംഭിക്കും.

8. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ഓരോ വർഷവും ഇമാറാത്തി തൊഴിലാളികളെ 2 ശതമാനം വർധിപ്പിക്കണം

9. നഴ്സിങ് മേഖലയിൽ ഇമാറാത്തികളുടെ എണ്ണം വർധിക്കുന്നതിന് പദ്ധതി.

10. സർവകലാശാല വിദ്യാർഥികൾക്കും ബിരുദധാരികൾക്കുമായി ചെറിയ വായ്പകൾക്ക് ഒരു ബില്യൺ ദിർഹം

11.ഫെഡറൽ സർക്കാർ ജീവനക്കാർക്ക് സ്വന്തമായി ബിസിനസ് തുടങ്ങാൻ ആറ് മുതൽ 12 മാസം വരെ ഇടവേള നൽകും. ഇക്കാലയളവിൽ പകുതി ശമ്പളം നൽകും.

12. സ്വന്തം ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെഡറൽ സർക്കാർ 50 വയസ്സിനു ശേഷം വിരമിക്കൽ പദ്ധതി.

13. സ്വകാര്യ മേഖലയിലെ ജോലി നഷ്ടപ്പെട്ട പൗരന്മാർക്ക് താൽക്കാലിക സാമ്പത്തിക സഹായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiHuman Resources
News Summary - 50 projects Phase II: Human Resource Empowerment
Next Story