കുറ്റകൃത്യ നിരക്ക് പകുതിയായെന്ന് അജ്മാൻ പൊലീസ്
text_fieldsഅജ്മാൻ : നടപ്പു വർഷം അജ്മാൻ എമിറേറ്റില്‍ കുറ്റകൃത്യ നിരക്ക് പകുതിയായി കുറഞ്ഞതായി അജ്മാൻ പൊലീസ് വിലയിരുത്തി. പൊതു സുരക്ഷയും സുരക്ഷിതത്വവും സംരക്ഷണവും ഒരുക്കുന്നതിന് ഈ കാലയളവില്‍ 34 ദശലക്ഷം ദിര്‍ഹം ചിലവില്‍ പദ്ധതികള്‍ നടപ്പിലാക്കി. വരും വര്‍ഷത്തേക്ക് സമഗ്ര പദ്ധതികൾ തയ്യാറാക്കിയതായും അജ്മാൻ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ലഫ്റ്റനൻറ് ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.
എമിറേറ്റിലെ ക്രിമിനൽ, ട്രാഫിക് സ്ഥിതിഗതികളിൽ ഗണ്യമായ പുരോഗതി ഉണ്ടെന്ന് സുരക്ഷ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം മയക്കുമരുന്ന് കടത്തൽ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കുക വഴി എമിറേറ്റിൽ പൊതു സുരക്ഷ ഉറപ്പാക്കാനും താമസക്കാർക്ക് 97 ശതമാനം സുരക്ഷിതത്വവും മെച്ചപ്പെടുത്താനും കഴിഞ്ഞതായും ഇതില്‍ ഇനിയും പുരോഗതിയാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു.
രണ്ട് ദശലക്ഷം ദിര്‍ഹം ചിലവില്‍ നുഐമിയയില്‍ പുതുതായി പണി കഴിച്ച പുതിയ പൊലീസ് സ്റ്റേഷന്, അൽ ജർഫ് ഏരിയയില്‍ ഒന്നരക്കോടി ദിര്‍ഹം ചിലവില്‍ നിര്‍മ്മിച്ച പൊലീസ് വെയർഹൗസ് എന്നിവ 2017 ലെ പദ്ധതികളില്‍പെടുന്നു. ഗുരുതരമായ കുറ്റങ്ങൾ കുറയ്ക്കുന്നതിന് അമൻ പട്രോൾ, നഗരത്തിലെ സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയവയും നടപ്പിലാക്കിയിട്ടുണ്ട്. തടവുകാരുടെ കുട്ടികള്‍ക്കായും ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കായും ദാര്‍അൽ അമൻ എന്ന ഭവന പദ്ധതി പൂർത്തിയായി വരുന്നു. ഭൂരിഭാഗം വാഹനങ്ങളുടെ ഉടമകളും ലൈസന്‍സും വാഹന രജിസ്ട്രേഷനും പുതുക്കുന്നതിനു പുതുതായി ആരംഭിച്ച സ്മാർട്ട് സര്‍വീസും ആപ്പും ഉപയോഗപ്പെടുത്തുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളും അന്വേഷണങ്ങളും റിപ്പോർട്ട് ചെയ്യാനുള്ള ഹെൽപ് നമ്പർ നമ്പർ 901 ന് വേണ്ടി പൊലീസിന് കീഴിൽ പുതിയ ഓപ്പറേഷൻ റൂം സംവിധാനം ഡിസംബറിൽ ആരംഭിക്കും. അടുത്ത വർഷം മസ് ഫൂത്ത്, മനാമ മേഖലകളില്‍ പുതുതായി 120 ക്യാമറകള്‍ സ്ഥാപിക്കും. എഴുപത് ലക്ഷം ദിര്‍ഹം ചിലവില്‍ അജ്മാൻ പോര്‍ട്ട് പൊലീസ് സ്റ്റേഷെൻറ നിര്‍മ്മാണവും പൊലീസ് ഹെഡ് ക്വാർേട്ടഴ്സിെൻറ പുതിയ കെട്ടിടവും അടുത്ത വർഷം നടത്തുമെന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.