ഇവിടെയുണ്ട് ഈഡൻ ഗാർഡനും ഓവലും
text_fieldsലോകകപ്പിന് ആതിഥ്യമരുളാൻമാത്രം വലിപ്പമുള്ള സ്റ്റേഡിയം ഇല്ലെങ്കിലും അഭിമാനിക്കാൻ തക്ക 'ലോകോത്തര' മൈതാനങ്ങൾ അജ്മാനിലുണ്ട്. കൊൽക്കത്തയിലെ പ്രശസ്തമായ ഈഡൻ ഗാർഡൻ, ക്രിക്കറ്റിെൻറ തട്ടകങ്ങളായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, ഓവൽ സ്റ്റേഡിയം, ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിലുള്ള ചിരവൈര്യത്തിെൻറ കഥപറയുന്ന ആഷസ് സ്റ്റേഡിയം, സച്ചിെൻറ സ്വന്തം മുംബൈ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവ കാണണമെങ്കിൽ അജ്മാനിലെത്തിയാൽ മതി. പ്രദേശിക, ക്ലബ് ക്രിക്കറ്റുകൾ അരങ്ങേറുന്ന അജ്മാനിലെ മൈതാനങ്ങൾക്ക് നൽകിയിരിക്കുന്നത് ലോകോത്തര സ്റ്റേഡിയങ്ങളുടെ പേരാണ്.
വാരാന്ത്യങ്ങളിലും ഒഴിവു ദിനങ്ങളിലും ഉയര്‍ന്ന താപനിലയെ പോലും അവഗണിച്ച് ബാറ്റും ബോളുമേന്തി ഒഴിഞ്ഞ 'കച്ചകള്‍' തേടിയിറങ്ങുന്ന പ്രവാസികളുടെ അഭയകേന്ദ്രം കൂടിയാണ് ഈ സ്റ്റേഡിയങ്ങൾ. മികച്ച സേവനങ്ങളാണ് ഇവിടങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായി ഒരുക്കുന്നത്.
അജ്മാൻ ക്രിക്കറ്റ് കൗൺസിലിെൻറ അംഗീകാരമുള്ളതാണ് ഇവയിലധികവും. അന്താരാഷ്ട്ര നിലവാരമുള്ള ഡ്രസിങ് റൂം, പിച്ച്, വലിയ സൈഡ് സ്ക്രീനുകൾ, ഫ്ലഡ് ലൈറ്റ്, ഡിജിറ്റൽ സ്കോർബോർഡുകൾ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പ്രധാന സ്റ്റേഡിയങ്ങളോട് ചേര്‍ന്ന് വരും തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് അക്കാദമിയും പ്രവര്‍ത്തിക്കുന്നു. ഗ്രൗണ്ടിെൻറ പിച്ചും ഗ്രീൻ ഫീൽഡും പ്രധാന ക്രിക്കറ്റ് രാജ്യങ്ങളിലെ വിദഗ്ധരുടെ പ്രത്യേക മേൽനോട്ടത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
നിലവില്‍ വിവിധ പ്രാദേശിക ടൂർണമെൻറുകൾക്ക് ഈ ഗ്രൗണ്ടുകള്‍ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഗ്രൗണ്ടുകൾ എ.സി.സി ടൂർണമെൻറുകൾക്ക് മാത്രമല്ല സ്വകാര്യ ടൂർണമെൻറ് സംഘാടകർക്കും ലഭ്യമാക്കുന്നുണ്ട്. കാണികള്‍ക്ക് ആവേശം നല്‍കി പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ ഈ ഗ്രൗണ്ടുകളില്‍ പാഡണിയാറുണ്ട്. ഗ്രൗണ്ടുകളുടെ വെബ്സൈറ്റുകൾ വഴി ബുക്ക് ചെയ്ത ശേഷം ഇവിടെ ടൂർണമെൻറുകൾ നടത്താം. പ്രവാസി സംഘടനകൾ ടൂർണമെൻറുകൾ സംഘടിപ്പിക്കാറുണ്ട്. പരിശീലന ക്യാമ്പുകളും നെറ്റ്സുമെല്ലാം ഇവിടെയുണ്ട്. പകൽവെളിച്ചത്തിൽ മാത്രമല്ല, ഫ്ലഡ്ലൈറ്റ് ടൂർണമെൻറുകളും ഇവിടെ അരങ്ങേറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.