Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബറക്ക ആണവ നിലയം...

ബറക്ക ആണവ നിലയം നാലാം യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി

text_fields
bookmark_border
ബറക്ക ആണവോർജ നിലയം
cancel
camera_alt

അബൂദബിയിലെ ബറക്ക ആണവോർജ നിലയം

അബൂദബി: ബറക്ക ആണവോര്‍ജ നിലയത്തിന്‍റെ നാലാം യൂനിറ്റ് കൂടി പ്രവര്‍ത്തന സജ്ജമായതായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അറിയിച്ചു. എക്സിലൂടെയാണ് പ്രസിഡന്‍റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കാര്‍ബണ്‍ മുക്ത ഊർജമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മറ്റൊരു സുപ്രധാന ചുവടുകൂടി യു.എ.ഇ പിന്നിട്ടതായി ശൈഖ് മുഹമ്മദ് എക്സില്‍ വ്യക്തമാക്കി. 1400 മെഗാവാട്ട് ശുദ്ധോര്‍ജമാണ് നാലാമത്തെ യൂനിറ്റ് ദേശീയ ഊര്‍ജശൃംഖലക്ക് കൈമാറുക. ബറക്ക ആണവോര്‍ജ നിലയം പ്രതിവര്‍ഷം 2.20 കോടി ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കും. 48 ലക്ഷം കാറുകള്‍ പുറന്തള്ളുന്ന കാര്‍ബണിന് തുല്യമാണ് ഇതെന്നും അധികൃതര്‍ പറയുന്നു.

ആകെ 60 ടി.ഡബ്ല്യൂ.എച്ച്. വൈദ്യുതിയാണ് ബറക്ക ആണവോര്‍ജ നിലയം ഉല്‍പാദിപ്പിക്കുക. ന്യൂസിലന്‍ഡിന്‍റെ വാര്‍ഷിക ഉപഭോഗത്തിന് സമാനമാണിത്. യു.എ.ഇയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്‍റെ 25 ശതമാനവും ഉൽപാദിപ്പിക്കുക ബറക്ക ആണവോര്‍ജ നിലയത്തിൽ നിന്നായിരിക്കും.

ബറഖ ആണവോര്‍ജ നിലയത്തിലെ നാലാമത്തെ യൂനിറ്റിനെയും യു.എ.ഇ ഊര്‍ജവിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചുവെന്ന് എമിറേറ്റ് ആണവോര്‍ജ കോര്‍പറേഷന്‍ (എനെക്) നേരത്തേ അറിയിച്ചിരുന്നു. വാണിജ്യ ഉല്‍പാദനം തുടങ്ങിയ യൂനിറ്റ് നാല് വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചതിലൂടെ പ്രതിവര്‍ഷം 40 ടെറാവാട്ട് ശുദ്ധോര്‍ജം ഉല്‍പാദിപ്പിക്കും.

ആദ്യ യൂനിറ്റിനുശേഷം മറ്റു യൂനിറ്റുകള്‍ വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുമ്പോഴുള്ള അനുഭവസമ്പത്ത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. യൂനിറ്റ് ഒന്നിനെ അപേക്ഷിച്ച് അഞ്ചു മാസം നേരത്തേ യൂനിറ്റ് രണ്ടിനെയും രണ്ടിനെ അപേക്ഷിച്ച് യൂനിറ്റ് മൂന്നിനെ നാലു മാസം നേരത്തേയും വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി യു.എ.ഇ ആളോഹരി ശുദ്ധോര്‍ജ തോത് ലോകത്തിലെ മറ്റേതൊരു രാജ്യത്തേതിനേക്കാള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്‍റെ 75 ശതമാനവും ബറക്ക നിലയത്തില്‍ നിന്നാണ്. നാലാമത്തെ യൂനിറ്റ് കൂടി പൂര്‍ണതോതില്‍ ഉല്‍പാദനം തുടങ്ങിയതോടെ ബറഖ നിലയം ഉല്‍പാദിപ്പിക്കുന്ന കാര്‍ബണ്‍ മുക്ത ഊര്‍ജം 5600 മെഗാവാട്ടായി ഉയര്‍ന്നു.

ഇത് യു.എ.ഇയുടെ ആകെ വൈദ്യുതി ആവശ്യത്തിന്‍റെ 25 ശതമാനമാണ്. 2020 ഫെബ്രുവരിയിലാണ് നിലയത്തിന്‍റെ ആദ്യ യൂനിറ്റിന്‍റെ പ്രവര്‍ത്തന ലൈസന്‍സ് ലഭിച്ചത്.2021 മാര്‍ച്ചില്‍ രണ്ടാം യൂനിറ്റിനും ലൈസന്‍സ് ലഭിച്ചു. 2021 ഏപ്രില്‍ ഒന്നിനാണ് ഒന്നാം യൂനിറ്റിന്റെ വാണിജ്യപരമായ പ്രവര്‍ത്തനം ആരംഭിച്ചത്.

ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നതിലൂടെ പുറന്തള്ളിയിരുന്ന 50 ലക്ഷത്തിലേറെ ടണ്‍ കാര്‍ബണാണ് ഒന്നാം യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷം കൊണ്ട് ബറഖ ആണവോര്‍ജ നിലയം ഇല്ലാതാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBarakah Nuclear Energy Plant
News Summary - Barakah Nuclear energy Plant 4th Unit Starts Operation
Next Story