Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസമ്മാനങ്ങൾ...

സമ്മാനങ്ങൾ വാരിക്കൂട്ടാൻ ‘മച്ചാൻസ് ഇൻ ഷാർജ’

text_fields
bookmark_border
സമ്മാനങ്ങൾ വാരിക്കൂട്ടാൻ ‘മച്ചാൻസ് ഇൻ ഷാർജ’
cancel

ഷാർജ: പ്രായഭേദമന്യേ എല്ലാവർക്കും ആഘോഷിക്കാനുള്ള വേദിയാണ് ഓരോ കമോൺ കേരളയും. തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിൽ കുടുംബത്തോടൊപ്പം ഉല്ലസിക്കാനും ആഘോഷിക്കാനും കൈനിറയെ സമ്മാനങ്ങളുമായി തിരികെ പോകാനും ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.

വൈവിധ്യമാർന്ന പരിപാടികളിലൂടെ പ്രവാസികളുടെ ഹൃദയം കീഴടക്കിയ കമോൺ കേരള ആറാം എഡിഷൻ ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി ഷാർജ എക്സ്പോ സെന്‍ററിൽ വിരുന്നെത്തുകയാണ്. തമാശകൾ പറഞ്ഞും കൊച്ചുകൊച്ചു ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ വാരിവിതറിയും കുടുംബങ്ങളെ ആസ്വാദനത്തിന്‍റെയും സന്തോഷത്തിന്‍റെയും വഴികളിലേക്ക് ആനയിക്കാൻ ഇത്തവണയും ഫാമിലി ഗെയിം ഷോ ആയ ‘മച്ചാൻസ് ഇൻ ഷാർജ’ ഒരുങ്ങുകയാണ്.

ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ കല്ലുവും മാത്തുവും തന്നെയാണ് ഇത്തവണയും അവതാരകരായി എത്തുന്നത്. കമോൺ കേരളയുടെ ആദ്യ ദിവസവും അവസാന ദിവസവും വൈകീട്ട് മൂന്നുമുതൽ നാലുവരെയാണ് പരിപാടി. ചിരിയും ചിന്തയും ഉൾപ്പെടുത്തുന്ന ചോദ്യങ്ങളിലൂടെ ഇരുവരും പ്രേക്ഷകരുടെ കൈയടി നേടുമെന്നുറപ്പാണ്.

രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിപാടികൾ രാത്രിവരെ നീണ്ടുനിൽക്കും. മൂന്നുദിനവും രാവിലെ മുതൽ സജീവമാകുന്ന നാട്ടിൻപുറത്തെ രുചിവിഭവങ്ങൾ മുതൽ അറബ് വിഭവങ്ങൾവരെ ഒരുക്കുന്ന ഫുഡ് കോർട്ടും ഇത്തവണയുമുണ്ട്. ഗെയിം ഷോകൾക്കൊപ്പം ആദ്യദിനത്തിലെ സംഗീത രാവിൽ ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്മാന്‍റെ ഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുന്ന ‘റഹ്മാനിയ’ അരങ്ങേറും. രണ്ടാംദിനത്തിൽ പ്രമുഖ നടി പാർവതി തിരുവോത്ത് ‘കമോൺ കേരള’ വേദിയിലെത്തും.

മലയാളി എക്കാലവും താലോലിക്കുന്ന മെലഡികൾ കോർത്തിണക്കിയ ‘വേവ്സ് ഓഫ് മെമ്മറീസ്’ രണ്ടാം ദിനത്തിലെ സംഗീതനിശയെ അവിസ്മരണീയമാക്കും. നിവിൻ പോളി വേദിയിലെത്തുന്ന മൂന്നാം ദിനത്തിൽ എക്കാലത്തെയും മധുരഗാനങ്ങൾ പെയ്തിറങ്ങുന്ന ‘ബീറ്റ്സ് ഓഫ് കേരള’ പെയ്തിറങ്ങും. കുട്ടികൾക്കൊപ്പം മൂന്നു ദിവസവും അടിപൊളിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച അവസരമുണ്ടാവില്ല. cokuae.com/events/Familygameshow1 ലിങ്കിൽ കയറി ടിക്കറ്റുകൾ ഉറപ്പുവരുത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Come on Kerala 2024U.A.E News
News Summary - Come on Kerala
Next Story