Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആര്‍ട്ടിസ്റ്റ്...

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മരണത്തിൽ അനുശോചിച്ചു

text_fields
bookmark_border
artist namboothiri
cancel

അബൂദബി: അരനൂറ്റാണ്ടിലേറെയായി മലയാള കലാസാഹിത്യ ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര ചാര്‍ത്തിയ മഹാനായ ചിത്രകാരനായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് ശക്തി തിയറ്റേഴ്സ് അബൂദബി. മലയാള സാഹിത്യലോകത്തെ പ്രഗല്ഭരായ തകഴിയും എം.ടിയും പൊറ്റെക്കാട്ടും മാധവിക്കുട്ടിയും വി.കെ.എന്നും പുനത്തിലും അടക്കമുള്ളവരുടെ കൃതികള്‍ക്ക് ദൃശ്യവിരുന്ന് നല്‍കി ആസ്വാദകരുടെ ഹൃദയങ്ങളില്‍ നിലയുറപ്പിച്ച നമ്പൂതിരി ജനകീയതയും കലാപരതയും സമ്മേളിച്ച വരയുടെ കുലപതിയായിരുന്നു.

എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും അര്‍ജുനനും ദുര്യോധനനുമൊക്കെ വാക്കുകള്‍ക്കൊപ്പമോ അതിനേക്കാള്‍ ശക്തിയിലോ വായനക്കാരുടെ മനസ്സില്‍ വരച്ചിടാന്‍ നമ്പൂതിരിയുടെ വരകള്‍ക്ക് കഴിഞ്ഞിരുന്നതായും ശക്തി തിയറ്റേഴ്സിന് വേണ്ടി ആക്ടിങ് പ്രസിഡന്‍റ് ഗോവിന്ദന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടിയും അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolencesartist Namboodiri
News Summary - Condolences on the death of artist Namboothiri
Next Story