സൈബർ ആക്രമണം: എക്സ്പോ 2020ൽ ഹൈടെക് സംവിധാനം
text_fieldsദുബൈ: ലോകം മുഴുവൻ സംഗമിക്കുന്ന ദുബൈ എക്സ്പോ 2020ന് നേരെ സൈബർ ആക്രമണ സാധ്യത മുന്നിൽകണ്ട് ശക്തമായ മുന്നൊരുക്കങ്ങളുമായി അധികൃതർ. ഏറ്റവും പുതിയ ൈസബർ സുരക്ഷ സംവിധാനങ്ങളാണ് എക്സ്പോക്ക് സുരക്ഷയൊരുക്കാൻ സംവിധാനിക്കുന്നതെന്ന് സൈബർ സുരക്ഷ വിഭാഗം വൈസ് പ്രസിഡൻറ് ഇമാൻ അൽ അവാദി വെളിപ്പെടുത്തി.
സാങ്കേതിക തികവോടെ നടത്തപ്പെടുന്ന പരിപാടിയെ അലങ്കോലപ്പെടുത്താനായി മുൻകൂട്ടിക്കാണാൻ കഴിയാത്ത രൂപത്തിൽ ആക്രമണങ്ങളുണ്ടായാൽ പരിഹരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയതെന്ന് അവർ പറഞ്ഞു. എക്സ്പോയുടെ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനവും മെച്ചപ്പെടുത്താനും സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഹൈടെക് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ടിക്കറ്റ് വിൽപന, വലിയ സ്ക്രീനുകൾ, വെർച്വൽ റിയാലിറ്റി സംവിധാനങ്ങൾ എന്നിവയിലെല്ലാം ആക്രമണ സാധ്യതയുണ്ട്. ഈ പ്രവർത്തനങ്ങളെ ബാധിച്ചാൽ എക്സപോക്ക് മങ്ങലേൽക്കും.
ഇത് മുൻകൂട്ടി കണ്ടാണ് സുരക്ഷയൊരുക്കുന്നത്.നേരത്തേ ലോക എക്സ്പോകളിൽ ഉപയോഗിച്ചിട്ടില്ലാത്ത പുത്തൻ സാങ്കേതികവിദ്യയാണ് 4.38 സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് 130 ലേറെ കെട്ടിടങ്ങളിലായി ഒരുക്കുന്ന മേളയുടെ സൈബർ സുരക്ഷക്ക് പ്രയോഗിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് യു.എ.ഇ അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ കനത്ത സൈബർ ആക്രമണങ്ങളാണ് നേരിട്ടത്. ഹാക്കർമാരുടെയും തട്ടിപ്പുകാരുടെയും കെണിയിൽ വ്യക്തികളും വലിയ കമ്പനികളും വരെ വീണുപോയ സാഹചര്യമുണ്ടായി.
കഴിഞ്ഞവർഷം രാജ്യത്ത് സൈബർ ആക്രമണങ്ങൾ 250 ശതമാനം വർധിച്ചതായാണ് സർക്കാറിെൻറ ഔദ്യോഗിക കണക്ക്. ഈ സാഹചര്യത്തിലാണ് കനത്ത സുരക്ഷ സംവിധാനമൊരുക്കാൻ സർക്കാർ തീരുമാനിച്ചത്.190ലേറെ രാജ്യങ്ങളിൽനിന്നായി ഇരുനൂറിലേറെ പവിലിയനുകൾ ഒരുങ്ങുന്ന എക്സ്പോ ആരംഭിക്കാൻ മൂന്നുമാസത്തോളമാണ് ഇനി ബാക്കി. മിക്ക രാജ്യങ്ങളുടെയും പവിലിയൻ നിർമാണം ഇതിനകം അവസാനഘട്ടത്തിലാണ്. ആറുമാസത്തെ മേളക്ക് വിവിധ രാജ്യങ്ങളിൽനിന്നായി രണ്ടര കോടിയിലേറെ ജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.