യു.എ.ഇയിൽ ട്രാഫിക് അപകടങ്ങളിൽ കുറവ്; നിയമലംഘനം വർധിച്ചു
text_fieldsഅബൂദബി: 2012 മുതൽ 2019 വരെ എട്ടു വർഷത്തിനുള്ളിൽ രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണം 18 ശതമാനം കുറഞ്ഞു.
എന്നാൽ, ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 2012ലേതിനേക്കാൾ 2019ൽ 47 ശതമാനം വർധിച്ചുവെന്നും ഫെഡറൽ സെൻറർ ഫോർ കോംപറ്റിറ്റിവിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. റോഡപകടങ്ങളുടെ എണ്ണം 2012ൽ 5121 ആയിരുന്നതാണ് 2019ൽ 4,206 ആയി കുറഞ്ഞത്. തലസ്ഥാനമായ അബൂദബിയിൽ 1798ഉം വ്യാപാര വാണിജ്യ കേന്ദ്രമായ ദുബൈയിൽ 1360ഉം അപകടങ്ങളുമാണ് രേഖപ്പെടുത്തിയത്. ഷാർജ 521, റാസ് അൽ ഖൈമ 186, അജ്മാൻ 168, ഫുജൈറ 136, ഉമ്മുൽ ഖുവൈൻ 37 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ അപകടങ്ങളുടെ എണ്ണം. 2787 കൂട്ടിയിടി, 999 അമിത വേഗ അപകടങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
2012ൽ 7,586 പേർക്കു പരിക്കു പറ്റിയപ്പോൾ കഴിഞ്ഞവർഷം 5,814 ആയി കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണത്തിൽ 23 ശതമാനം കുറവ് രേഖപ്പെടുത്തി. അബൂദബി 2547, ദുബൈ 1894, ഷാർജ 673, റാസ് അൽ ഖൈമ 245, അജ്മാൻ 237, ഫുജൈറ 179, ഉം അൽ ഖുവൈൻ 39 എന്നിങ്ങനെയാണ് വിവിധ എമിറേറ്റുകളിലെ പരിക്കേറ്റവരുടെ എണ്ണം. മരണ സംഖ്യയും 29 ശതമാനം കുറഞ്ഞു. അബൂദബി 186, ദുബൈ 132, ഷാർജ 62, റാസ് അൽ ഖൈമ 37, അജ്മാൻ 15, ഉം അൽ ഖുവൈൻ - ഒമ്പത് ഒമ്പത്, ഫുജൈറ ഏഴ് എന്നിവ ഉൾപ്പെടെ 2012ലെ 627 മരണ നിരക്കിൽ നിന്ന് 2019ൽ 448 ആയാണ് മരണസംഖ്യ കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.