ജിബൂട്ടി തുറമുഖ തർക്കം: ഡി.പി വേൾഡിന് അനുകൂല ഉത്തരവ്
text_fieldsദുബൈ: ജിബൂട്ടി തുറമുഖത്തിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡി.പി വേൾഡിന് അന്താരാഷ്ട്ര ട്രൈബ്യൂണലിൽ അനുകൂല വിധി.
തുറമുഖത്തിെൻറ ഓഹരികളും നടത്തിപ്പും ജിബൂട്ടി സർക്കാറിന് കൈമാറിയ തീരുമാനം കരാർ ലംഘനമാണെന്ന് ൈട്രബ്യൂണൽ വിലയിരുത്തി. ഡി.പി വേൾഡിന് 1.7 ദശലക്ഷം പൗണ്ട് കോടതി ചെലവ് നൽകാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. ദുബൈയിലെ ഡി.പി വേൾഡ് നിർമിച്ച ജിബൂട്ടി തുറമുഖത്തിലെ ദൊറാല കണ്ടെയിനർ ടെർമിനൽ 2018ൽ ജിബൂട്ടി സർക്കാർ അനധികൃതമായി കൈയടക്കിയതോടെയാണ് തർക്കം ഉടലെടുത്തത്. 2006 മുതൽ 2018 ജൂലൈ വരെ ഡി.പി വേൾഡാണ് ഈ തുറമുഖത്തിെൻറ നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോയിരുന്നത്.
നടപടി ചോദ്യം ചെയ്ത് ഡി.പി വേൾഡ് ഇംഗ്ലണ്ട് ഹൈകോടതിയെ സമീപിച്ചു. ഇതോടെ തർക്കം അന്താരാഷ്ട്ര ട്രൈബ്യൂണലിെൻറ പരിഗണനയിലെത്തി. തുറമുഖ അധികൃതരുടെ നടപടി കരാർ ലംഘനമാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. കരാർ കാലാവധി പൂർത്തിയാക്കി എന്ന തുറമുഖ അധികൃതരുടെ വാദം കോടതി തള്ളി.
കരാർ ഇപ്പോഴും നിലനിൽപ്പുണ്ടെന്നും ചൈനീസ് കമ്പനിയായ ചൈന മർച്ചൻറ്സ് പോർട്ട് ഹോഡിങ് കമ്പനിക്ക് 23 ശതമാനം ഓഹരിപങ്കാളിത്തമുള്ള പോർട്ട് ജിബൂട്ടി കൂട്ടുവ്യവസായത്തിലെ ഓഹരി പങ്കാളി മാത്രമാണെന്നും ട്രൈബ്യൂണൽ കണ്ടെത്തി. തുറമുഖത്തിെൻറ കൈയേറ്റം ഡി.പി വേൾഡിനുണ്ടാക്കിയ നഷ്ടം വിലയിരുത്താനുള്ള വാദം അടുത്തഘട്ടത്തിൽ ൈട്രബ്യൂണൽ കേൾക്കും. അതിനിടെ, ഡി.പി വേൾഡിന് 1.7 ദശലക്ഷം പൗണ്ട് കോടതി ചെലവ് നൽകാനും എതിർകക്ഷികളോട് ട്രൈബ്യൂണൽ ഉത്തരവിട്ടു. ദുബൈ പോർട്ട് വേൾഡ് എന്ന ഡി.പി വേൾഡ് ദുബൈ ആസ്ഥാനമായ ബഹുരാഷ്ട്ര ലോജിസ്റ്റിക്സ് കമ്പനിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.