Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുങ്ങി മരണം:...

മുങ്ങി മരണം: ദുരന്തങ്ങൾ തടയാൻ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
drowning death
cancel

റാസല്‍ഖൈമ: ബീച്ചുകളിലും നീന്തല്‍ കുളങ്ങളിലും വിനോദത്തിനെത്തുന്നവര്‍ കുട്ടികളുടെ കാര്യത്തില്‍ ഇരട്ടി ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍.

കുടുംബങ്ങളും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുമ്പോള്‍ തങ്ങളോടൊപ്പമുള്ള കുട്ടികളെക്കുറിച്ചുള്ള കരുതല്‍ കുറയുന്നത് അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കുമെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവദ് പറഞ്ഞു. മുങ്ങിമരണം ഉൾപ്പെടെയുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക വേനല്‍ക്കാല ബോധവത്കരണ പരിപാടികളാണ് റാസല്‍ഖൈമയില്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കുട്ടികളുടെ മേല്‍നോട്ടം കര്‍ശനമാക്കുക, നീന്തല്‍ അഭ്യസിപ്പിക്കുക, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കുക, നിഷ്കര്‍ഷിച്ചിട്ടുള്ള സ്ഥലങ്ങൾ മാത്രം നീന്തലിനായി ഉപയോഗിക്കുക, നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും സ്ഥാപിച്ചിട്ടുള്ള സുരക്ഷാ സൂചകങ്ങള്‍ അഗവണിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 999 നമ്പറില്‍ സഹായം അഭ്യര്‍ഥിക്കാമെന്ന് മേജര്‍ സഈദ് അല്‍ മുസാഫരി ആവശ്യപ്പെട്ടു.

അപകടത്തില്‍പ്പെടുന്നവരെ കരക്കെത്തിച്ച് കമഴ്ത്തിക്കിടത്തി കൈ രണ്ടും ശരീരത്തിന്‍റെ ഇരുവശത്തും വെച്ച് തല ഒരു വശത്തേക്ക് ചരിച്ച് വെക്കലാണ് പ്രഥമ ശുശ്രൂഷയിലെ ആദ്യപടി. വായില്‍ ചളി, മണ്ണ് തുടങ്ങിയവയുണ്ടെങ്കില്‍ മാറ്റുകയും ശരീരത്തിന്‍റെ ഭാരം മുഴുവന്‍ കൈകളില്‍ നല്‍കി കിടക്കുന്നയാളുടെ ഇടതുവശത്ത് മുട്ടുകുത്തിനിന്ന് രണ്ടു കൈകളും വാരിയെല്ലിന്‍റെ ഇടതുവശത്തും ചേര്‍ത്തു വിടര്‍ത്തിപ്പിടിച്ച് നെഞ്ച് തറയോടുചേര്‍ത്ത് 12 മുതല്‍ 20 തവണ വരെ അമര്‍ത്തണം.

മലര്‍ത്തിക്കിടത്തി വായോട് വായ് ചേര്‍ത്ത് വെച്ച് ശക്തിയായി ഊതി ശ്വാസം നല്‍കുകയും നെഞ്ചിന്‍റെ ഇരുവശത്തും നാല് പ്രാവശ്യം ശക്തിയായി അമര്‍ത്തുന്നതും ഗുണം ചെയ്യും. ശേഷം 4:1 അനുപാതത്തില്‍ വായോടു വായ് ചേര്‍ത്ത് ശ്വാസം നല്‍കുന്നതും വെള്ളത്തില്‍ മുങ്ങി അപകടത്തില്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന പ്രഥമ ശുശ്രൂഷകളില്‍ ചിലതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsInstructionsDrowning Death
News Summary - Drowning death- Home Ministry launches campaign to prevent tragedies
Next Story