കഴിഞ്ഞ വർഷം അബൂദബി പൊലീസ് പിടിച്ചത് 1.5 ടൺ മയക്കുമരുന്ന്
text_fieldsഅബൂദബി: കഴിഞ്ഞ വർഷം അബൂദബി പൊലീസ് പിടിച്ചെടുത്തത് 1.5 ടൺ മയക്കുമരുന്നും രണ്ടു ലക ്ഷം ഗുളികയും. സമൂഹത്തിൽ മയക്കുമരുന്ന് വ്യാപനം തടയുന്നതിന് അബൂദബി പൊലീസ് നടത്തിയ നിരന്തര ശ്രമങ്ങളുടെയും മിന്നൽ പരിശോധനയുടെയും ഫലമായാണ് ഇതു സാധ്യമായത്. അബൂദബി പൊലീസിലെ മയക്കുമരുന്ന് നിയന്ത്രണ ഡയറക്ടറേറ്റിെൻറ നേതൃത്വത്തിലായിരുന്നു ലഹരി വേട്ട. മയക്കുമരുന്ന് കള്ളക്കടത്തും ഇടപാടുകളും വൻകുറ്റകൃത്യമായാണ് രാജ്യം കണക്കാക്കുന്നത്. സാമൂഹിക സുരക്ഷക്ക് ഭീഷണിയാവുന്ന ഈ നിയമലംഘനങ്ങൾ എന്തു വിലകൊടുത്തും തടയുകയാണ് ലക്ഷ്യമെന്നും പൊലീസ് വാർത്തക്കുറിപ്പിൽ പറയുന്നു.
പല രാജ്യങ്ങളിൽനിന്നും മയക്കുമരുന്ന് കള്ളക്കടത്തും ഇടപാടുകളും നടത്തുന്നത് കണ്ടെത്താനും ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാനായതായും അധികൃതർ വിശദീകരിച്ചു. പ്രാദേശിക അന്തർദേശീയ തലത്തിൽ വിവിധ പൊലീസ് വകുപ്പുകളുമായി സഹകരിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിന് സാധിച്ചു. മയക്കുമരുന്ന് വ്യാപനം തടയാൻ കൗൺസിലുകൾ, ഫോറങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ അബൂദബി പൊലീസ് സംഘടിപ്പിച്ചു. സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കിടയിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സുരക്ഷാ സംസ്കാരം വ്യാപകമാക്കുന്നതിന് പ്രത്യേക പ്രതിരോധ അവബോധ പരിപാടികളും പൊലീസ് ശ്രമങ്ങളും തുടരുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള വിവരം ഉടനെ അറിയിച്ച് പൊലീസ് ഏജൻസികളുമായി എല്ലാവരോടും സഹകരിക്കാനും ക്രിമിനൽ കുറ്റകൃത്യങ്ങളെക്കുറിച്ച് ഉടനെ റിപ്പോർട്ട് ചെയ്യാനും ഡ്രഗ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.