Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഷോപ്പിങ്...

ദുബൈ ഷോപ്പിങ് ഉത്സവം തുടങ്ങി

text_fields
bookmark_border
ദുബൈ ഷോപ്പിങ് ഉത്സവം തുടങ്ങി
cancel

ദുബൈ: കോവിഡ് കൊട്ടിയടച്ച വാതിലുകൾ ഓരോന്നായി തുറന്ന്, ആഹ്ലാദം നിറഞ്ഞ പുതുലോകമൊരുക്കുന്ന ദുബൈ നഗരത്തിന് ഇനി ഉല്ലാസത്തിെൻറ രാപ്പകലുകൾ. നാടും നഗരവും ആഘോഷത്താൽ മുങ്ങുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് (ഡി.എസ്.എഫ്) ഗംഭീരമായ തുടക്കം കുറിച്ചു. എമിറേറ്റിലുടനീളമുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളെ പങ്കാളികളാക്കി ദുബൈ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഷോപ്പിങ് ഉത്സവമാണ് ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെൻറ് (ഡി.എഫ്.ആർ.ഇ) നടത്തുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളേറെ നിറച്ചുവെച്ച ദുബൈ നഗരം ഇനി ഒരുമാസക്കാലം നിറദീപങ്ങളിലേക്കാണ് മിഴിതുറക്കുന്നത്.

പതിവിനു വിപരീതമായി ഇക്കുറി ഇത്തിരി നേരത്തേ തന്നെ വിരുന്നെത്തിയ ഷോപ്പിങ് മാമാങ്കത്തിന് ഇന്നലെയാണ് തുടക്കമായത്. ക്രിസ്മസ്, പുതുവത്സര നാളുകളിലും ഇരട്ടി ആഘോഷങ്ങൾക്ക് വഴിതുറക്കുന്ന ഡി.എസ്.എഫ് 2021 ജനുവരി 30 വരെ തുടരും. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി കോവിഡ് വിമുക്തമെന്ന ദുബൈ അഷ്വേഡ് മുദ്ര നൽകിയാണ് ഇത്തവണത്തെ ഡി.എസ്.എഫ്. സമാനതകളില്ലാത്ത ഷോപ്പിങ് ഉത്സവം ഇത്തവണയും നടത്താൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ഡി.എഫ്.ആർ.ഇ സി.ഇ.ഒ അഹമ്മദ് അൽ ഖാജാ വ്യക്തമാക്കി. മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വിനോദ പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും നടക്കും. പുതു വത്സരത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളുണ്ടാവും.

കേവലം ഷോപ്പിങ് അല്ല, മറിച്ച് വിനോദങ്ങളുടെ മേളയാണ് ഡി.എസ്.എഫ്. കുടുംബങ്ങൾക്കുള്ള വിനോദപരിപാടികൾ, തത്സമയ സംഗീത പരിപാടി, ഇൻസ്റ്റലേഷൻസ്, സ്റ്റേജ് ഷോ തുടങ്ങിയവ ഉണ്ടാവും. ഓഫറുകളുടെയും സമ്മാനങ്ങളുടെയും പെരുമഴക്കാലം. കോവിഡിനെ തുടർന്ന് മന്ദതയിലായ വിപണിക്ക് ഡി.എസ്.എഫ് ഉണർവേകുമെന്നാണ് കരുതുന്നത്. കോവിഡിെൻറ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവൽ. എങ്കിലും, ആഘോഷത്തിന് ഒരു കുറവുമുണ്ടാകില്ല.

വിശ്വസിക്കാനാവില്ല

ഇൗ വിലക്കുറവ്

ബ്രാൻഡ് ഉൽപന്നങ്ങൾ മുതൽ തദ്ദേശീയ നിർമിതി വരെയുള്ള ഉൽപന്നങ്ങൾക്ക് അവിശ്വസനീയമായ വിലക്കുറവാണ് ഉപഭോക്താക്കൾക്ക് ഡി.എസ്.എഫ് ഉറപ്പുനൽകുന്ന ആദ്യ സമ്മാനം. ദുബൈയിലുടനീളമുള്ള 3500ൽപരം സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും വരെ വിസ്മയിപ്പിക്കുന്ന ഇൗ ഓഫർ ലഭ്യമാണ്. 3500 വ്യാപാരസ്ഥാപനങ്ങളിൽ 25 മുതൽ 75 ശതമാനം വരെ വിലക്കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഒപ്പം, സ്ഥാപനങ്ങളുടെ പ്രത്യേക ഓഫറുകളും കൂടിച്ചേരുമ്പോൾ തകർപ്പൻ ഷോപ്പിങ് തന്നെ നടത്താമെന്ന കാര്യത്തിൽ സംശയമില്ല.

കാത്തിരിപ്പുണ്ട് കാറുകളുടെ നിര

ലക്ഷ്വറി കാറുകളും ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആനന്ദകരമായ കാഴ്ചകൾക്കും അതിശയ ഷോപ്പിങ്ങിനും അരങ്ങൊരുക്കുന്ന ഡി.എസ്.എഫ് വലിയ വിലക്കുറവിനൊപ്പം വമ്പൻ സമ്മാനങ്ങളുമൊരുക്കുന്നുണ്ട്. ഇൻഫിനിറ്റി മെഗാ റാഫിളിൽ 200 ദിർഹം ടിക്കറ്റുകളുടെ നറുക്കെടുപ്പ് ദിവസവും നടക്കും. 45 ഇൻഫിനിറ്റി ക്യു.എക്സ് 60 കാറുകളാണ് വിജയികൾക്ക് നൽകുക. പ്രതിദിനം രണ്ടുലക്ഷം ദിർഹവും സമ്മാനമുണ്ട്. ഇതിനുപുറമെ സമാപന ദിവസത്തിലെ വിജയിക്ക് കാറും അഞ്ചുലക്ഷം ദിർഹവുമാണ് സമ്മാനം. 25 കിലോ സ്വർണവും ആഡംബര കാറുകളുടെ വൻ നിരയും വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പിൽ ജേതാക്കൾക്ക് ലഭിക്കും. ലക്ഷക്കണക്കിന് ദിർഹവും 45 നിസാൻ കാറുകളും സമ്മാനമായി ലഭിക്കുന്ന ഇൻഫിനിറ്റി മെഗാ റാഫിൾ ടിക്കറ്റിന് 200 ദിർഹമാണ് വില. ഇനോക്, എപ്കോ എന്നിവയുടെ തെരഞ്ഞെടുത്ത പെട്രോൾ ബങ്കുകൾ, സൂം സ്റ്റോർ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽനിന്ന് ടിക്കറ്റുകൾ സ്വന്തമാക്കാം. മാത്രമല്ല, ഗോൾഡ് സൂഖ്, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ 200 ദിർഹം ചെലവഴിക്കുന്നവർക്കും ഷോപ്പിങ് ഫെസ്റ്റിൽ പങ്കാളികളാവുന്ന മാളുകളിൽനിന്നുള്ള 200 ദിർഹമിെൻറ പർച്ചേസിനും റാഫിൾ ടിക്കറ്റുകൾ ലഭിക്കും.

സ്വർണക്കൊയ്ത്തിന് ഒരുങ്ങാം

ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് സംഘടിപ്പിക്കുന്ന ഗ്രാൻഡ് റാഫിളിൽ 25 കിലോ സ്വർണമാണ് സമ്മാനം. ദുബൈയിലുടനീളമുള്ള 180 ഔട്ട്ലെറ്റുകളിൽനിന്ന് 500 ദിർഹമിന് സ്വർണം, ഡയമണ്ട്സ്, പേൾ, വാച്ചുകൾ എന്നിവ പർച്ചേസ് നടത്തുന്നവർക്ക് റാഫിളിൽ പങ്കെടുക്കാം. കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്ക് ആകെ 25 കിലോ സ്വർണമാണ് സമ്മാനമായി കാത്തിരിക്കുന്നത്. നാലുപേർക്ക് ഒാരോ കിലോ സ്വർണവും 12 പേർക്ക് മൂന്നു കിലോ സ്വർണവും ലഭിക്കും. അവസാന ദിവസത്തെ മെഗാ സമ്മാനത്തിനു പുറമെയാണിത്.

ആസ്വദിക്കാം ആഘോഷരാവ്

ഉദ്ഘാടനത്തോടനുബന്ധിച്ച് 17ന് രാത്രി 8.30ന് ദുബൈ ഡൗൺടൗൺ ബുർജ് പാർക്കിൽ അറബ് സംഗീതജ്ഞർ ഹുസൈൻ അൽ ജാസ്മിയും താമർ ഹുസ്നിയും നയിച്ച സംഗീതപരിപാടിേയാടെയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിെൻറ 26ാം പതിപ്പിന് തുടക്കമായത്. ഷോപ്പിങ്ങിനൊപ്പം കലാപ്രകടനങ്ങളും സംഗീത പരിപാടികളും തീർത്ത് ആഘോഷങ്ങളുടെ രാവുകളാണ് ഇനിയുള്ള ദിവസങ്ങളിൽ ദുബൈ നഗരത്തെ കാത്തിരിക്കുന്നത്. സിറ്റി വാക്ക്, സിറ്റി സെൻറർ മിർദിഫ്, ലാമെർ, അൽ സീഫ്, ഇബനു ബതൂത്ത മാൾ എന്നിവിടങ്ങളിലെല്ലാം സംഗീതപ്രതിഭകളുടെയും ബാൻഡുകളുടെയും ചിത്രകാരന്മാരുടെയും ലൈവ് ഷോകളും വൈവിധ്യങ്ങളായ പരിപാടികളും നടക്കും. ദുബൈ ഓപറയിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ സിമോൺ ആൻഡ് ഗാർഫുങ്കൽ എന്നിവരുടെ ലൈവ് പരിപാടി കാണാം. മാൾ ഓഫ് എമിറേറ്റ്സ്, ദുൈബ ഫെസ്റ്റിവൽ സിറ്റി മാൾ, അൽ ഖവനീജിലെ ലാസ്റ്റ് എക്സിറ്റ്, അൽ സീഫ്, ബുർജ് പാർക്ക്, നഖീൽ മാൾ എന്നിവിടങ്ങളിലും വ്യത്യസ്തമായ ഷോപ്പിങ് അനുഭവത്തിനൊപ്പം വൈവിധ്യമാർന്ന കലാപ്രകടനങ്ങളും ഉപഭോക്താക്കൾക്ക് ഉത്സവം തീർക്കും. മാൾ ഓഫ് എമിറേറ്റ്സിൽ വിൻറർ വുഡ്ലാൻഡ് പരിപാടി 24 വരെ നടക്കും. ഷോപ്പിങ് മാളുകളിൽ പർച്ചേസിനൊപ്പം ഭക്ഷണത്തിനും ആകർഷകമായ ഓഫറുകളുണ്ട്. നഖീൽ മാളിൽ പ്രഖ്യാപിച്ച പ്രത്യേക ഓഫർ ജനുവരി മൂന്നു വരെ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story