ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുന്നു; നിയമം പാലിക്കണമെന്ന് വിദഗ്ധർ
text_fieldsദുബൈ: ഇ-സ്കൂട്ടർ അപകടങ്ങളിൽ പരിക്കേറ്റ് രാജ്യത്തെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വർധന.
സമീപകാലത്ത് ഇ-സ്കൂട്ടർ ഉപയോഗം രാജ്യത്ത് വലിയ രീതിയിൽ വർധിച്ചതോടെയാണ് അപകടങ്ങൾ കൂടിയതെന്ന് ആശുപത്രി വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.
പലപ്പോഴും നിർദേശിക്കപ്പെട്ട മുൻകരുതലുകൾ പാലിക്കാത്തതും നിയമങ്ങൾ ലംഘിക്കുന്നതുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഈ സാഹചര്യത്തിൽ നിയമം കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
80 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് ഇ-സ്‌കൂട്ടർ ഹമ്പിലോ മറ്റോ ഇടിക്കുന്നത് മൂലമോ നടപ്പാതയിൽ നിന്ന് തെറിച്ചുവീഴുമ്പോഴോ ആണെന്ന് പഠനങ്ങളിൽ വ്യക്തമയിട്ടുണ്ട്. വാഹനങ്ങളിലോ മറ്റു വസ്തുക്കളിലോ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ പൊതുവെ കുറവാണ്. ഇ-സ്കൂട്ടർ ശരിയായ രീതിയിൽ റൈഡ് ചെയ്യാൻ പരിശീലിച്ചില്ലാത്തവരാണ് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നത്.
നിയമം പാലിച്ച് ജാഗ്രതയോടെ റൈഡ് ചെയ്താൽ അപകടം ഒഴിവാക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഹെൽമറ്റ്, കാൽമുട്ടിലും കൈയിലും പാഡുകൾ ധരിക്കുക, ശരീര ചലനം എളുപ്പമാക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, ഇ-സ്കൂട്ടറിന്‍റെ പ്രത്യേകതകൾ മനസ്സിലാക്കുക, റൈഡിൽ പ്രാവീണ്യം നേടിയാൽ മാത്രം റൈഡ് ചെയ്യുക, ട്രാഫിക് നിയമങ്ങൾ അറിയുകയും അനുസരിക്കുകയും ചെയ്യുക തുടങ്ങിയവ ശ്രദ്ധിക്കുകയാണ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള വഴിയെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.