ഇ.ബി.വി വൈറസ്: രണ്ടര ലക്ഷത്തിലധികം അർബുദമെന്ന് ഗവേഷകർ
text_fieldsഅബൂദബി: എപ്സ്റ്റൈൻ ബാർ (ഇ.ബി.വി) എന്ന സാധാരണ വൈറസ് മൂലം രണ്ടര ലക്ഷത്തിലധികം കാൻസർ കേസുകൾ ഉണ്ടാകുന്നതായി യു.എ.ഇ സർവകലാശാലയിലെയും വാഷിങ്ടൺ യൂനിവേഴ്സിറ്റിയിലെയും ഗവേഷകർ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ബി.എം.ജെ ഓപണിൽ പ്രസിദ്ധീകരിച്ച പുതിയ ശാസ്ത്രീയ പഠനത്തിൽ വ്യക്തമാക്കി.
2017 ൽ ലോകമെമ്പാടുമുള്ള 90 ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമായത് കാൻസറാണ്. 170 ലക്ഷം പുതിയ കാൻസർ കേസുകൾ ആഗോളതലത്തിൽ ഉണ്ടെന്നാണ് പുതിയ കണക്ക്. നേരത്തേ രോഗം കണ്ടെത്തൽ, നിയന്ത്രണം, പ്രതിരോധം എന്നിവ കാൻസർ പ്രതിരോധത്തിന് വളരെ ആവശ്യമാണ്. ലോകമെമ്പാടുമുള്ള 90 ശതമാനത്തിലധികം ആളുകളും ചെറുതും വലുതുമായ കാൻസർ രോഗബാധിതരാണെന്ന് രണ്ട് പതിറ്റാണ്ടിലേറെയായി കാൻസർ വൈറസും അനുബന്ധ രോഗങ്ങളും സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന സർവകലാശാലയിലെ കോളജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് വൈറൽ പാത്തോളജി പ്രഫസർ ഡോ. ഗാൽഫരസ് ഖാൻ പറയുന്നു. എപ്സ്റ്റൈൻ ബാർ വൈറസ് ജനങ്ങളിൽ ഏതെങ്കിലുമൊക്കെ രോഗം വരുത്തുന്നു.
ചെറിയ ശതമാനം ആളുകളിൽ കാൻസർ, രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന രോഗങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കാൽലക്ഷത്തിലധികം കാൻസർ കേസുകൾ എപ്സ്റ്റൈൻ ബാർ വൈറസ്മൂലം ഉണ്ടാകുന്നതായി ഡോ. ഖാൻ ചൂണ്ടിക്കാട്ടുന്നു. പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒട്ടേറെ മാരകമായ മുഴകൾക്കും ഇ.ബി.വി വൈറസ് കാരണമാകുന്നു. കാൻസർ കുറക്കണമെങ്കിൽ വാക്സിനേഷൻ ആവശ്യമാണ്. നിർഭാഗ്യവശാൽ നിലവിൽ എപ്സ്റ്റൈൻ ബാർ വൈറസിനെതിരെ വാക്സിൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രായം, ലിംഗഭേദം, ഭൂമിശാസ്ത്രപരമായ പ്രദേശം, സാമൂഹിക ജനസംഖ്യാ സൂചിക എന്നിവ അനുസരിച്ച് എപ്സ്റ്റൈൻ ബാർ വൈറസ് കാണപ്പെടുന്നു. ഹൃദ്രോഗങ്ങൾക്കും ഈ വൈറസ് കാരണമാകുന്നു. കിഴക്കൻ ഏഷ്യയിലെ ഏറ്റവും സാധാരണ കാൻസറാണ് ആമാശയ അർബുദവും നാസോഫറിംഗൽ കാൻസറും. തല, കഴുത്ത് എന്നിവയെ ബാധിക്കുന്ന അർബുദമാണ് നാസോഫറിംഗൽ കാൻസർ. മൂക്കിെൻറ പുറകിലും തലയോടിെൻറ അടിഭാഗത്തും തൊണ്ടയുടെ മുകൾ ഭാഗമായ നാസോഫറിനക്സിലും ഇത് ബാധിക്കുന്നു. എപ്സ്റ്റൈൻ ബാർ വൈറസുമായി ബന്ധപ്പെട്ട കാൻസറുകൾ വർധിക്കുന്നത് ആശങ്കജനകമാണെന്നും ലോകജനസംഖ്യയുടെ ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് ഭാവിയിൽ ഈ രോഗാവസ്ഥ കൂടാൻ സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.