Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദൈദ് മാർക്കറ്റിൽ...

ദൈദ് മാർക്കറ്റിൽ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

text_fields
bookmark_border
fire
cancel
camera_alt

തീപിടിത്തത്തിൽ കത്തിനശിച്ച കടകൾ

ഷാർജ: വ്യാഴാഴ്ച പുലർച്ച എമിറേറ്റിലെ ദൈദ് കോട്ടക്ക് സമീപത്തെ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു. പരമ്പരാഗത ഇമാറാത്തി വസ്തുക്കൾ വിൽക്കുന്ന കടകളാണ് കത്തിനശിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുലർച്ച 3.14ഓടെയാണ് തീപിടിത്തം സംബന്ധിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. അതിവേഗം സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മാർക്കറ്റിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ അഗ്നിശമന സേനാംഗങ്ങൾ നീക്കം ചെയ്തതിനാൽ പൊട്ടിത്തെറി ഒഴിവായി. തീ സമീപത്തെ കിയോസ്‌കുകളിലേക്ക് പടരുന്നത് തടയാൻ അതിവേഗ ഇടപെടൽ സഹായിക്കുകയും ചെയ്തു.

ദുരിതബാധിതരായ വ്യാപാരികൾക്ക് വലിയ ആശ്വാസമായി അടിയന്തരമായി പകരം കടകൾ ഉടൻ നൽകണമെന്ന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അധികൃതർക്ക് നിർദേശം നൽകി.

ഫർണിച്ചർ, ഷെൽഫുകൾ, എയർ കണ്ടീഷനിങ് എന്നിവ സജ്ജീകരിച്ച കടകൾ മൂന്ന് ദിവസത്തിനകം ഒരുക്കണമെന്നാണ് ഭരണാധികാരി നിർദേശിച്ചിരിക്കുന്നത്. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് പുതിയ കടകൾ നൽകാനും സാമ്പത്തിക നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്.

മരങ്ങളും ഈന്തപ്പനയുടെ വിവിധ ഭാഗങ്ങളും ഉപയോഗിച്ച് പരമ്പരാഗത ശൈലിയിൽ നിർമിച്ചതാണ് മാർക്കറ്റ്. ചെറിയ കടകളിൽ കൂടുതലും പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ വിൽക്കുന്നവയാണ്. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച അന്വേഷണവും നാശനഷ്ടങ്ങളുടെ കണക്കെടുപ്പും നടന്നുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsShopsFireDhaid Market
News Summary - Fire in Dhaid Market- Many shops were destroyed
Next Story