Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുവതിയെ...

യുവതിയെ നാടുകടത്താനുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി

text_fields
bookmark_border
court
cancel

അബൂദബി: അനധികൃതമായി രാജ്യത്ത് പ്രവേശിച്ച യുവതിയെ നാടുകടത്താനുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി അബൂദബി അപ്പീല്‍ കോടതി. ഇമാറാത്തി പൗരന്‍റെ മകളായ 40കാരിയെ നാടുകടത്താനുള്ള കീഴ്‌ക്കോടതി വിധിയാണ് അപ്പീല്‍ കോടതി തള്ളിയത്.

സ്വദേശിയുടെ ഭാര്യയോ ഭര്‍ത്താവോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ ആയവരെ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റം ചെയ്താലല്ലാതെ നാടുകടത്തലിന് ശിക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ അപ്പീല്‍ കോടതി വനിതയെ കുടുംബത്തിനൊപ്പം ചേരാന്‍ അനുവദിക്കുകയും ചെയ്തു. സഹോദരിയുടെ പാസ്‌പോര്‍ട്ടുമായി അയല്‍രാജ്യത്തേക്ക് ബസില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലായത്. പാസ്‌പോര്‍ട്ട് സഹോദരിയുടേതാണെന്നും സ്ത്രീക്ക് രേഖകളൊന്നുമില്ലെന്നും കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവരെ നിയമനടപടിക്ക് വിധേയയാക്കി.

താന്‍ കുഞ്ഞായിരിക്കുമ്പോള്‍ യു.എ.ഇ പൗരനായ പിതാവിനൊപ്പമാണ് അബൂദബിയില്‍ എത്തിയതെന്ന് വനിത കോടതിയെ ബോധിപ്പിച്ചു. രാജ്യത്തിന് പുറത്തുപോവേണ്ട നടപടിക്രമങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ ഒരുമാസത്തെ തടവിനും പിഴക്കും ശിക്ഷിച്ച കോടതി ഇവരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചതോടെയാണ് നാടുകടത്താനുള്ള കീഴ്‌ക്കോടതി വിധി റദ്ദാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuae
News Summary - gulf news
Next Story