ഹസ്സ അല്‍ മൻസൂരിയുടെ ചിത്രം ആലേഖനം ചെയ്ത നടപ്പാലം
text_fields12 വര്‍ഷങ്ങള്‍ക്കു മുമ്പ് യു.എ.ഇ. കണ്ട സ്വപ്നം പൂര്‍ണതയിലെത്തിക്കുന്നതിന് രാഷ്ട്രം തെരഞ്ഞെടുത്തയച്ച വ്യക്തിയാണ് ഹസ്സ അൽ മൻസൂരി എന്ന ബഹിരാകാശ യാത്രികന്. 2019 സെപ്റ്റംബർ 25-ന് അദ്ദേഹം സോയൂസ് എംഎസ് -15 ബഹിരാകാശ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി എട്ട് ദിവസത്തിനു ശേഷം ഒക്ടോബർ 3 ന് കസാക്കിസ്ഥാനിൽ സുരക്ഷിതമായി വന്നിറങ്ങി. ഇതോടെ ബഹിരാകാശത്ത് സാന്നിധ്യമറിയിച്ച ആദ്യ അറബ് പൗരനായി ഹസ്സ അൽ മൻസൂരി. യു.എ.ഇ യുടെ ഖ്യാതി വാനോളം ഉയര്‍ത്തുന്നതിന് പരിശ്രമിച്ച ഹസ്സയോടുള്ള ബഹുമാനാര്‍ത്ഥം അജ്മാനിലെ ഒരു നടപ്പാലത്തിൽ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുകയാണ്. അജ്മാൻ ഹമീദിയ റോഡിന് കുറുകെയുള്ള നടപ്പാലത്തിലാണ് ഈ ആദരം.
രക്ഷിതാക്കള്‍ക്കും വരും തലമുറക്കും പ്രചോദനമാകാന്‍ ലക്ഷ്യമിട്ടാണ് അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ഈ ഉദ്യമത്തിന് മുതിർന്നത്. അജ്മാനിലെ പ്രധാന പാതയായ ഹമീദിയ റോഡിലെ ഈ നടപ്പാലത്തിനു ഹസ്സ അല്‍ മന്‍സൂരിയുടെ നാമമാണ് അജ്മാന് നഗരസഭ നല്‍കിയിട്ടുള്ളത്.
ദിവസങ്ങളെടുത്താണ് ചിത്രകാരന്മാര് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.അജ്മാനിലെ ചില സ്കൂളുകളുടെ ചുമരുകളിലും ഹസ്സ അല്‍ മന്‍സൂരിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.ഒരു തവണ ബഹിരാകാശം കയറിയിറങ്ങിയ ആൾ മാത്രമല്ല യു.എ.ഇക്ക് ഹസ്സ. വരും തലമുറകൾക്കു കൂടിയുള്ള ആവേശമാണിദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.