Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലമുകളിലെ...

മലമുകളിലെ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
independence day celebration
cancel
camera_alt

 എ4 അഡ്വഞ്ചറിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ഖോർഫുക്കാൻ മലനിരകളിൽ നടത്തിയ സ്വാതന്ത്ര്യദിന ആഘോഷം

ദുബൈ: കേരളത്തിൽ നിന്നുള്ള പ്രവാസി സാഹസിക യാത്രികരുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചറിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ഖോർഫുക്കാൻ മലനിരകളിൽ വിപുലമായി ആഘോഷിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് തുടങ്ങിയ പരിപാടിയിൽ നൂറോളം സാഹസിക യാത്രികർ പങ്കെടുത്തു. പുലർച്ച 3.30ന് യാത്ര തുടങ്ങി സമുദ്ര നിരപ്പിൽ നിന്നും 1800 മീറ്റർ ഉയരത്തിൽ മല നിരകളുടെ മുകളിൽ നടന്ന പരിപാടി പലർക്കും ഒരു നവ്യാനുഭവമായി.

എ4 അഡ്വഞ്ചർ സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരി പതാക ഉയർത്തി സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും, സ്വാതന്ത്ര്യസമര നായകരായ ധീര ദേശാഭിമാനികളുടെ ത്യാഗോജ്വലമായ സംഭാവനകളെക്കുറിച്ചും, യു.എ.ഇ പോലുള്ള രാജ്യം നമ്മുടെ രാജ്യത്തിനും പൗരന്മാർക്കും നൽകുന്ന പരിഗണനയെക്കുറിച്ചും സ്വാതന്ത്ര്യദിന സന്ദേശത്തിൽ സനിത റോൺ സംസാരിച്ചു.

യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയഗാനത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ ആറ് കിലോമീറ്റർ മലയാത്രയും സ്വാതന്ത്ര്യദിന ക്വിസും മധുര വിതരണവും നടന്നു. ലക്ഷ്മി, അഞ്ജലി, അദ്നാൻ, സാബിക്ക്, സന്തോഷ്‌, അജാസ്, എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationUAE NewsIndependence Day
News Summary - Independence Day Celebration in the Hills
Next Story