Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ രൂപക്ക്...

ഇന്ത്യൻ രൂപക്ക് റെക്കോഡ് ഇടിവ്

text_fields
bookmark_border
indian rupee
cancel

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്. ഡോളറുമായുള്ള വിനിമയനിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യവും ഉയർന്നു. ഇന്ത്യൻ രൂപയുമായുള്ള ഡോളറിന്‍റെ വിനിമയമൂല്യം വെള്ളിയാഴ്ച 84 രൂപ 0775 പൈസയിലേക്കെത്തി. ഇതുവരെ രേഖപ്പെടുത്തിയ രൂപയുടെ ഏറ്റവും കുറഞ്ഞമൂല്യമാണിത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇതിന് തൊട്ടുമുമ്പുള്ള കുറഞ്ഞ മൂല്യം രേഖപ്പെടുത്തിയത്. അന്ന് 84 രൂപ 0750 പൈസയായിരുന്നു വിനിമയനിരക്ക്. ഇതിന് തുല്യമായരീതിയിൽ ഗൾഫ് കറൻസിയുടെ വിനിമയമൂല്യവും ഉയർന്നു. യു.എ.ഇ ദിർഹം ഒരു രൂപക്ക് 22 രൂപ 90 പൈസ എന്ന നിലവരെയെത്തി. പിന്നീട് രൂപ അൽപം നിലമെച്ചപ്പെടുത്തിയതോടെ 22 രൂപ 89 പൈസയിലെത്തി.

സമാനമായ രീതിയിൽ മുഴുവൻ ഗൾഫ് കറൻസികളുടെയും രൂപയുമായുള്ള വിനിമയമൂല്യം ഉയർന്നു. ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയാതെന്നാണ് റിപ്പോർട്ടുകൾ. രൂപയുടെ മൂല്യം കുറയുമ്പോൾ ഗൾഫിലെ പ്രവാസികൾക്ക് നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന് സൗകര്യമുണ്ട്. എന്നാൽ, പണപ്പെരുപ്പം ദൈനംദിന ചെലവുകളെ ബാധിക്കുമെന്നതിനാൽ വലിയ നേട്ടമുണ്ടാകണമെന്നില്ല. അതേസമയം, നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് ഇത് ആശ്വാസകരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian RupeeUAE NewsMoney ValueGulf Currency
News Summary - Indian Rupee falls to a record low
Next Story