ഓർമയുടെ തിരുമുറ്റത്ത് പാഠ്യവിഷയങ്ങൾ ചിത്രീകരിച്ച് ജാബിർ മാടായി
text_fieldsഅബൂദബി: കോവിഡ് കാലത്തെ അവധിക്കാലത്ത് താൻ പഠിച്ച സ്കൂളിെൻറ ചുവരിൽ പാഠ്യവിഷയങ്ങൾ ചിത്രീകരിച്ച് പ്രവാസി ചിത്രകാരൻ ജാബിർ മാടായി. കണ്ണൂർ ജില്ലയിലെ 116 വർഷം പഴക്കമുള്ള പുതിയങ്ങാടി മാടായി ഗവ. മാപ്പിള യു.പി സ്കൂൾ കെട്ടിടത്തിെൻറ വരാന്തയോട് ചേർന്ന ചുവരിലാണ് ജാബിറിെൻറ കലാസൃഷ്ടി ഇടംപിടിച്ചത്.
കേരളത്തിെൻറ തനതു പ്രകൃതിഭംഗി, ശിലായുഗം, കടൽത്തീര കാഴ്ചകൾ, സമുദ്രാടിത്തട്ടിലെ കടൽ ജീവികൾ, ഭൂമിയും ഗ്രഹങ്ങളും, സാമൂഹികശാസ്ത്രം എന്നിവക്ക് പുറമെ വൈക്കം മുഹമ്മദ് ബഷീറിെൻറ ഭൂമിയുടെ അവകാശികളും പാത്തുമ്മയുടെ ആടുമെല്ലാം ഭിത്തിയിൽ ഇടംപിടിച്ചു. 28 ദിവസംകൊണ്ടാണ് 45 മീറ്റർ നീളത്തിൽ ചിത്രം വരച്ചത്. കഴിഞ്ഞ നവംബറിൽ ഒരു മാസത്തെ അവധിക്കായിരുന്നു നാട്ടിൽ പോയതെങ്കിലും ലോക്ഡൗണായതോടെ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങി. ഈ സമയത്താണ് സ്കൂളിൽ ചിത്രങ്ങൾ വരച്ചു നൽകാനുള്ള ആശയം ഉദിച്ചത്.
ഇനാമൽ പെയിൻറുപയോഗിച്ചാണ് സ്കൂൾ വരാന്തയിൽ ചിത്രങ്ങൾ ആലേഖനം ചെയ്തത്. മാടായി ജി.എം സ്കൂളിൽനിന്നാണ് സ്വന്തം നിലയിൽ വരക്കാൻ പഠിച്ചതെങ്കിലും പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കെ.കെ.ആർ വെങ്ങര എന്ന ചിത്രകലാ അധ്യാപകനിൽനിന്നാണ് ചിത്രകലയുടെ പ്രായോഗിക പാഠങ്ങൾ അഭ്യസിച്ചത്.
പ്രീഡിഗി ഒന്നാം വർഷ പഠനത്തിനിടെയാണ് കാൽ നൂറ്റാണ്ടുമുമ്പ് ഫുജൈറയിൽ പ്രവാസിയായി ജാബിർ എത്തിയത്. ഗ്രോസറിയിലായിരുന്നു ആദ്യം ജോലി. എട്ടു വർഷമായി അബൂദബിയിലെ ഫ്യൂച്ചർ വിഷൻ കാലിഗ്രഫി പരസ്യ കമ്പനിയിൽ ഡിസൈനറാണ്. വീട്ടിലെ 14 ദിവസത്തെ ക്വാറൻറീൻ സമയത്ത് മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, അബുൽ കലാം ആസാദ് എന്നിവരുടെ ചിത്രങ്ങൾ വരച്ചതും സ്കൂളിനു സമ്മാനിച്ചു. മാതാവ് കുഞ്ഞിപ്പാത്തുവും ഭാര്യ സീനത്തും അവധിക്കാലത്ത് ചിത്രങ്ങൾ വരക്കുന്നതിന് പിന്തുണ നൽകി. മക്കൾ: ബിലാൽ, ലൈല, ബാസിൽ, ബിഷർ.
അബൂദബിയിലെ സൺറൈസ് സ്കൂൾ, ഭാരതീയ വിദ്യാഭവൻ തുടങ്ങിയ സ്കൂളുകളിലും പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അബൂദബിയിലെ വിവിധ സംഘടനകളുടെ പരിപാടികൾക്ക് പോസ്റ്ററുകളും ബാനറുകളുമൊക്കെ തയാറാക്കി നൽകാറുണ്ടെന്നും കെ.എം.സി.സി പ്രവർത്തകൻ കൂടിയായ ജാബിർ മാടായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.