യു.എ.ഇ: പള്ളികളിൽ ഇന്നു മുതൽ 50 ശതമാനം പേർക്ക് പ്രവേശനം
text_fieldsഷാർജയിലെ അബൂ സഈദ് അൽ കുദ്രി മസ്ജിദ് (ചിത്രം: സിറാജ് വി.പി കീഴ്മാടം)
ദുബൈ: യു.എ.ഇയിലെ പള്ളികളിൽ തിങ്കളാഴ്ച മുതൽ 50 ശതമാനം പേർക്ക് പ്രവേശിക്കാം. നിലവിൽ 30 ശതമാനം വിശ്വാസികളെയാണ് പ്രവേശിപ്പിക്കുന്നത്. ഇതാണ് 50 ആക്കി ഉയർത്തിയത്. ഇത് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പെരുന്നാൾ അവധിക്ക് ശേഷം മാത്രം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് മീറ്റർ അകലം പാലിച്ച് മാത്രമേ നമസ്കരിക്കാവൂ എന്നും നിർദേശമുണ്ട്. ജൂലൈ ഒന്ന് മുതലാണ് രാജ്യത്ത് ആരാധനാലയങ്ങൾ തുറന്നുകൊടുത്തത്. ബാങ്ക് വിളിയും നമസ്കാരവും തമ്മിലുള്ള സമയ വ്യത്യാസവും വർധിപ്പിച്ചിട്ടുണ്ട്.
നേരത്തേ ബാങ്ക് വിളിച്ച് അഞ്ച് മിനിറ്റിനുള്ളിൽ നമസ്കരിക്കണമെന്നായിരുന്നു നിർദേശം. ഇത് 10 മിനിറ്റായി ഉയർത്തി. ഫേസ് മാസ്ക്, സാനിറ്റൈസർ പോലുള്ള നിർദേശങ്ങൾ പള്ളികളിലും ബാധകമായിരിക്കും. വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തണം. നമസ്കരിക്കുന്നതിനുള്ള മുസല്ല വീടുകളിൽ നിന്ന് കൊണ്ടുവരണം. കുട്ടികളും പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും വീടുകളിൽ തന്നെ നമസ്കരിക്കുന്നതാവും നല്ലത്. പള്ളികളിൽ ഖുർആൻ ലഭ്യമായിരിക്കില്ല. ആവശ്യമുള്ളവർക്ക് മൊബൈൽ ഫോണിലെ ഖുർആൻ ഉപയോഗിക്കാം. പള്ളി കവാടങ്ങളിൽ കൂട്ടം കൂടരുതെന്നും ഹസ്തദാനവും ആേശ്ലഷണവും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.