പാലസിൽനിന്ന് മൈദീൻ ഹാജി മടങ്ങി
text_fieldsദുബൈ: നാലു പതിറ്റാണ്ടായി ദുബൈ ശൈഖ് മക്തൂം പാലസിലെ ജീവനക്കാരനായിരുന്ന കോട്ടക്കൽ കുറ്റിപ്പുറം സ്വദേശി ചെന്നങ്ങാടൻ മൈദീൻ ഹാജി നാടണഞ്ഞു. വീട്ടുകാർക്കും നാട്ടുകാർക്കും അറബിനാട്ടിൽ ജോലി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യവുമായാണ് മൈദീൻ ഹാജി മടങ്ങിയത്. 1978ൽ പ്രവാസ ജീവിതംതുടങ്ങിയത് മുതൽ ശൈഖ് മക്തൂം പാലസിലുണ്ട് മൈദീൻ ഹാജി.
പാലസിലെ ബോയ് ആയും ഡ്രൈവറായും ജോലിചെയ്ത മൈദീൻ ഹാജി കുടുംബാംഗങ്ങളുമായി സ്നേഹബന്ധം പുലർത്തിയിരുന്നു. ദുബൈയുടെ വികസനം നേരിൽകണ്ടായിരുന്നു അദ്ദേഹത്തിെൻറ പ്രവാസജീവിതവും വളർന്നത്. പാലസിലും പുറത്തും നിരവധി പേർക്ക് ജോലി സംഘടിപ്പിച്ചുകൊടുക്കാൻ കഴിഞ്ഞു. കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു.
മക്കൾ: മുഹമ്മദ് അലി (ചെന്നൈയിൽ ബിസിനസ്), ജഹ്ഫർ സാദിഖ് ശൈഖ് പാലസ്, സബീൽ, ദുബൈ), മുഹമ്മദ് റാഷിദ് (അക്കൗണ്ടൻറ്, കോട്ടക്കൽ), സമീറ, ബുഷ്റ, ജസീന (ഫാർമസിസ്റ്റ്, ഫുജൈറ).വികാരനിർഭരമായ യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകരായ മുളഞ്ഞിപ്പിലാൻ ഹംസ ഹാജി, ചെരട മൂസ ഹാജി, ചീരങ്ങൻ ഹംസ, ചെമ്മല മുഹമ്മദ്, മുളഞ്ഞിപ്പിലാൻ മുഹമ്മദ്കുട്ടി, നെച്ചിക്കാടൻ ഹംസ, തട്ടാരത്തോടി നൗഷാദ് ബാബു, മുസ്തഫ ചീരങ്ങൻ എന്നിവർ മൈദീൻ ഹാജിയുടെ സഹായ സഹകരണങ്ങൾ ഓർത്തെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.