പുതിയ തൊഴില്‍ നിയമം; പ്രതീക്ഷയോടെ പ്രവാസികൾ
text_fieldsഅബൂദബി: തൊഴില്‍-ജീവിത സന്തുലിതാവസ്ഥ കൈവരിക്കാനും സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്താനും പുതിയ തൊഴില്‍ നിയമം സഹായിക്കുമെന്ന പ്രതീക്ഷയിൽ യു.എ.ഇയിലെ പ്രവാസി സമൂഹം. വിവേചനത്തില്‍നിന്നും പീഡനങ്ങളില്‍ നിന്നും ജീവനക്കാരെ സംരക്ഷിക്കുന്നതില്‍ പുതിയ നിയമം വളരെയധികം പ്രതീക്ഷ നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി യു.എ.ഇ മാറുന്നുവെന്നാണ് വനിത ജീവനക്കാരുടെ അഭിപ്രായം.
മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം രൂപപ്പെടാനും നേട്ടം കൈവരിക്കാനും ജീവനക്കാരെ സഹായിക്കുന്നതാണ് ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിക്കപ്പെട്ട നിയമം.
ഇത് ആത്യന്തികമായി ഉൽപാദനക്ഷമതയും പൊതുക്ഷേമവും കാര്യക്ഷമതയും വർധിപ്പിക്കുകയും ചെയ്യും. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളും അവഹേളനങ്ങളും വാക്കുകള്‍ കൊണ്ടോ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ തടയുന്നതാണ് ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള പുതിയ നിയമം. തൊഴിലാളികളുടെ സമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കുകയും ഇത് കൈവരിക്കാനാവാതെ വന്നാല്‍ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്താനോ തൊഴിലുടമ പാടില്ലെന്നും നിയമഭേദഗതി വ്യക്തമാക്കുന്നുണ്ട്.പ്രബേഷൻ ആറു മാസത്തിൽ കൂടരുതെന്ന് നിയമം അനുശാസിക്കുന്നു. തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് ഇത് തടയുന്നുമുണ്ട്. ഒരു ബിസിനസ് സ്ഥാപനത്തിൽനിന്നും മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിക്ക് അനുവദം ലഭിക്കും. തൊഴിൽ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്ന് ഉടമക്ക് നിർബന്ധിക്കാൻ പുതിയ നിയമം പ്രാബല്യത്തിലായാൽ കഴിയില്ല. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളെ ശാക്തീകരിക്കുന്നതിെൻറ ഭാഗമായി െമറ്റേണിറ്റി ലീവ് വര്‍ധിപ്പിക്കുക, തൊഴില്‍ പീഡനം തടയല്‍ തുടങ്ങി അനേകം വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ഇതെല്ലാം പ്രവാസികളടക്കമുള്ള തൊഴിലാളികൾക്ക് പ്രയോജനപ്പെടും. 2022 ഫെബ്രുവരി രണ്ട് മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യമായ വേതനം നല്‍കണം, ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഒരു തരത്തിലുമുള്ള വേര്‍തിരിവ് കാണിക്കരുത് എന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമഭേദഗതി സ്ത്രീകളോടു ഒരുവിധ വിവേചനവുമില്ലാതെ നടപ്പാക്കണമെന്നും വംശത്തിെൻറയോ നിറത്തിെൻറയോ ലിംഗത്തിെൻറയോ ദേശത്തിെൻറയോ തുടങ്ങി ഒരുവിധ വിവേചനവുമില്ലാതെയാവണം തൊഴിലാളികളെ തിരഞ്ഞെടുക്കേണ്ടതെന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.