Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാം ഗേറ്റ് വേയിലെ...

പാം ഗേറ്റ് വേയിലെ കെട്ടിടങ്ങൾ എംപവർ തണുപ്പിക്കും

text_fields
bookmark_border

ദുബൈ: പാം ജുമൈറയിലെ പാം ഗേറ്റ് വേ കെട്ടിടങ്ങൾക്ക് കേന്ദ്രീകൃത കൂളിങ് സംവിധാനം ഒരുക്കുന്നതിന് ലോകത്തെ ഏറ്റവും വലിയ ഡിസ്ട്രിക്ട് കൂളിങ് സേവന ദാതാക്കളായ എമിറേറ്റ്സ് സെൻട്രൽ കൂളിങ് സിസ്റ്റംസ് കോർപറേഷനു (എംപവർ)മായി കരാറിലെത്തി. പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ കൂളിങ് സംവിധാനം ഒരുക്കുന്നതിനാണ് കാർ. മൊത്തം 9,479 ടൺ ആണ് റഫ്രിജറേഷൻ ശേഷി. 2026 രണ്ടാം പാദവർഷത്തിൽ പദ്ധതിക്ക് തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസ്ഥിരവും ഊർജ കാര്യക്ഷമതയുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ ദുബൈയുടെ വികസനത്തെ പിന്തുണക്കുന്നതിലുള്ള പ്രതിബദ്ധതയാണ് പുതിയ കരാർ പ്രതിഫലിക്കുന്നത്. ദുബൈയിലെ ആഡംബര താമസ കെട്ടിടങ്ങളുള്ള ഇടമാണ് പാം ഗേറ്റ്വേ. മൂന്ന് ഇന്‍റർകണക്ടഡ് റസിഡൻഷ്യൽ കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaenewscooling system
News Summary - Palm Gateway buildings will cooled by emirates central coolers
Next Story