പ്രധാനമന്ത്രി യു.എ.ഇയിൽ; പരമോന്നത സിവിലിയൻ പുരസ്കാരം ഏറ്റുവാങ്ങി
text_fieldsഅബൂദബി: ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി യു.എ.ഇയിലെത്തിയ പ്രധാനമന്ത്രിക്ക് സിവിലിയൻ പുരസ്കാരമായ സായ ിദ് മെഡൽ സമ്മാനിച്ചു. ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നതിൽ വഹിച്ച പങ്ക് മാനിച്ചാണ് ബഹുമതി. രാഷ്ട്ര നേതാക്കൾക്ക ് യു.എ.ഇ നൽകുന്ന പരമോന്നത ബഹുമതിയാണിത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വ സൈ ന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കമുള്ള ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾക്കു പുറമെ ആഗോള-പ്രാദേശിക വിഷയങ്ങളും ശൈഖ് മുഹമ്മദുമായുള്ള ചർച്ചയിൽ വിഷയമായി.
യു.എ.ഇയെ കരുത്തുറ്റ പങ്കാളിയായാണ് ഇന്ത്യ കാണുന്നതെന്ന് യു.എ.ഇ വാർത്താ ഏജൻസിയായ വാം നടത്തിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.Had an excellent meeting with His Highness Crown Prince @MohamedBinZayed. We spoke about multiple subjects, including ways to improve trade and people-to-people relations between India and UAE. His personal commitment to strong bilateral relations is very strong. pic.twitter.com/GLPsWYlL1S
— Narendra Modi (@narendramodi) August 24, 2019
ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യു.എ.ഇയിലെത്തിയത്. ബഹ്‌റൈനും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജി7 ഉച്ചകോടിക്കായി പാരിസിലേക്ക് പോകും. രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ ആദ്യ ഗൾഫ് സന്ദർശനമാണിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.