Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ വിജയപ്രയാണത്തിൽ അഭിമാനം

text_fields
bookmark_border
ഡോ. ആസാദ് മൂപ്പൻ
cancel
camera_alt

ഡോ. ആസാദ് മൂപ്പൻ

ഇന്ത്യ 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, വിദേശമണ്ണിൽ ജീവിക്കുന്ന എന്നെപ്പോലെയുള്ള എണ്ണമറ്റ ഇന്ത്യക്കാർ രാജ്യത്തിന്‍റെ ശ്രദ്ധേയമായ വിജയ പ്രയാണത്തെയോർത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ഓടെ ഇന്ത്യയെ സമ്പൂർണ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കൂട്ടായ അഭിലാഷത്തെ ഉൾക്കൊള്ളുന്നതാണ് ‘വികസിത് ഭാരത്’ എന്ന പ്രമേയം.

1970കളിൽ ആരംഭിച്ച ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമായി തുടരുകയാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഇരുരാജ്യങ്ങളും തമ്മിലെ ആഴത്തിലുള്ള ബന്ധത്തിന്‍റെ തെളിവാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംസ്കാരിക വിനിമയത്തിന്‍റെ മികച്ച ഉദാഹരണമാണ് യു.എ.ഇയിൽ അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച പശ്ചിമേഷ്യയിലെ ഹിന്ദു ക്ഷേത്രം. ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വാഗ്ദാനങ്ങളും സാധ്യതകളും നിറഞ്ഞ ഒരു ഭാവിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴിയിലാണ് ഞങ്ങൾ -ഡോ. ആസാദ് മൂപ്പൻ (സ്ഥാപക ചെയർമാൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIndependence Day 2024
News Summary - Proud of India's success story
Next Story