Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാലിക് പരമാവധി...

സാലിക് പരമാവധി പിഴ വർഷത്തിൽ 10,000 ദിർഹം

text_fields
bookmark_border
salik
cancel

ദുബൈ: ഒരു വാഹനത്തിന് പരമാവധി ഒരു വർഷത്തിൽ ലഭിക്കുന്ന സാലിക് പിഴ 10,000 ദിർഹം. എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ സാലികിന്‍റെ പുതുക്കിയ നിബന്ധനകളിലാണ് ഇക്കാര്യം പറയുന്നത്.

സാലിക് ടോൾ ലംഘനത്തിന്‍റെ കാര്യത്തിൽ പരാതി നൽകണമെങ്കിൽ നിയമലംഘനം ഇഷ്യൂ ചെയ്ത തീയതി മുതൽ 13 മാസത്തിനുള്ളിലാകണമെന്നും പുതിയ നിബന്ധനകളിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥകൾ പ്രകാരം സാലിക് അക്കൗണ്ട് ബാലൻസോ ബാക്കി തുകയുടെ ഒരു ഭാഗമോ ഉപയോക്താവിന് റീഫണ്ട് ചെയ്യുകയോ മറ്റൊരു സാലിക് അക്കൗണ്ടിലേക്ക് മാറ്റാനോ സാധിക്കില്ല.

ദുബൈയിൽ സാലികിന്‍റെ സേവനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് നിബന്ധനകൾ പുതുക്കിയത്. ദുബൈ മാളിൽ ജൂലൈ ഒന്നുമുതൽ പെയ്ഡ് പാർക്കിങ് ചുമതല ‘സാലികി’ന് കീഴിലായിട്ടുണ്ട്. മാളിലെ ഗ്രാൻഡ് പാർക്കിങ്, സിനിമ പാർക്കിങ്, ഫാഷൻ പാർക്കിങ് എന്നിവിടങ്ങളിലാണ് സാലികിന്‍റെ പാർക്കിങ് സംവിധാനങ്ങൾ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ദുബൈ മാളിലെ പാർക്കിങ് സംവിധാനങ്ങൾ ഏറ്റെടുക്കുന്നതിന് ഉടമകളായ ഇമാർ പ്രോപ്പർട്ടീസുമായി സാലിക് കരാറിലെത്തിയത്.

ദുബൈയിൽ രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറിൽ ആരംഭിക്കാനിരിക്കുകയാണ്. ബിസിനസ് ബേ ക്രോസിങ്, അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് ഗേറ്റുകൾ വരുന്നത്. ഇതോടെ ടോൾ ഗേറ്റുകളുടെ എണ്ണം 10 ആയി ഉയരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsVehicleSalik Fines
News Summary - Salik maximum fine is 10000 dirhams per year
Next Story