Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെപ കരാർ: ചെറുകിട...

സെപ കരാർ: ചെറുകിട സ്വർണ ഇറക്കുമതിക്കാർക്കും നികുതിയിളവ്

text_fields
bookmark_border
സെപ കരാർ: ചെറുകിട സ്വർണ ഇറക്കുമതിക്കാർക്കും നികുതിയിളവ്
cancel

ദുബൈ: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ (സെപ) പ്രകാരം ഇനിമുതൽ ചെറുകിട സ്വർണ ഇറക്കുമതിക്കാർക്കും നികുതിയിളവ് ലഭിക്കും. നേരത്തേ വൻകിട സ്വർണ വ്യാപാരികൾക്ക് മാത്രം ലഭിച്ചിരുന്ന ഇറക്കുമതിച്ചുങ്കം ഇളവാണ് ചെറുകിടക്കാർക്കും ലഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി, യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നവർക്ക് നികുതിയിളവ് നൽകുന്നതിനായി തയാറാക്കിയ പട്ടിക വിപുലീകരിക്കും.

നേരത്തേയുണ്ടായിരുന്ന 78 വൻകിട ഇറക്കുമതിക്കാരുടെ പട്ടിക റദ്ദാക്കി പുതിയ അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ സർക്കാറാണ് കൂടുതൽ വ്യാപാരികൾക്ക് ഇളവ് നൽകുന്നതിനായി പട്ടിക വിപുലീകരിക്കുന്നത്.നിലവിൽ 25 കോടി രൂപക്കുമേൽ വാർഷിക വിറ്റുവരവുള്ള 78 വൻകിടക്കാർക്ക് മാത്രമാണ് സെപ കരാർ പ്രകാരമുള്ള ഇറക്കുമതിക്കാരുടെ പട്ടികയിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നത്.

ഇവർക്ക് ഇറക്കുമതി ചുങ്കത്തിൽ ഒരു ശതമാനം ഇളവ് ലഭിച്ചിരുന്നു. നിലവിൽ 15 ശതമാനമാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി ചുങ്കം. എന്നാൽ, സെപ പട്ടികയിലുള്ളവർക്ക് 14 ശതമാനം ഇറക്കുമതി ചുങ്കം നൽകിയാൽ മതി. പുതിയ നിർദേശം വന്നതോടെ ഈ ആനുകൂല്യം കൂടുതൽ സ്വർണ വ്യാപാരികൾക്ക് ലഭിക്കും.പുതിയ നിർദേശം അനുസരിച്ച് 78 പേർ മാത്രം ഉൾപ്പെട്ട ഇറക്കുമതി പട്ടിക കേന്ദ്രം റദ്ദാക്കി. ചെറുകിടക്കാർക്കുകൂടി അവസരം ലഭിക്കുന്ന രീതിയിൽ പുതിയ അപേക്ഷ ക്ഷണിക്കും.

ജി.എസ്.ടി രജിസ്ട്രേഷനുള്ള ജ്വല്ലറിക്കാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുകയും സെപയുടെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.ഇതോടെ, 40 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ളവർക്കും ഇളവ് ലഭിക്കും. നിലവിൽ 15 ശതമാനം ഇറക്കുമതിച്ചുങ്കം നൽകിയാണ് ഇവർ സ്വർണം ഇറക്കുമതി ചെയ്യുന്നത്. ഒരു ശതമാനം ഇളവ് ലഭിക്കുന്നത് വലിയ ആശ്വാസമാകും.

വൻകിടക്കാർക്ക് മാത്രം ഇളവ് നൽകിയതോടെ യു.എ.ഇയിൽനിന്ന് പ്രതീക്ഷിച്ചത്ര സ്വർണം ഇറക്കുമതി നടന്നില്ല. ആദ്യ വർഷം സെപ പ്രകാരം 120 ടൺ സ്വർണം ഇറക്കുമതി ചെയ്യാൻ അനുവദിച്ചെങ്കിലും നടന്നത് 10 ടണ്ണിൽ താഴെ മാത്രമാണ്. ഈ വർഷം 140 ടൺ സ്വർണം ഇറക്കുമതിയാണ് ലക്ഷ്യം.

അഞ്ചു വർഷത്തിനകം ഇത് സാമ്പത്തിക വർഷത്തിൽ 200 ടൺ എന്ന നിലയിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു. പുതിയ നിർദേശം വന്നതോടെ കൂടുതൽ ഇറക്കുമതി നടക്കുമെന്നാണ് കരുതുന്നത്.കഴിഞ്ഞ വർഷമാണ് ഇന്ത്യയും യു.എ.ഇയും തമ്മിൽ സെപ കരാർ ഒപ്പുവെച്ചത്.ഇരുരാജ്യങ്ങളും തമ്മിലെ എണ്ണയിതര ഇടപാട് 100 ശതകോടി ഡോളറിൽ എത്തിക്കുക എന്നതാണ് കരാറിന്‍റെ ലക്ഷ്യം. സ്വർണത്തിന് പുറമെ, വിവിധ ഉൽപന്നങ്ങൾക്കും സെപ കരാർ വഴി നികുതിയിളവ് നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAESEPA Agreement
News Summary - SEPA Agreement: Tax relief for small gold importers too
Next Story