Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഴകിെൻറയുള്ളിലെ...

അഴകിെൻറയുള്ളിലെ പാലാഴി കടഞ്ഞ് ഷാര്‍ജ കോര്‍ണീഷ്

text_fields
bookmark_border
അഴകിെൻറയുള്ളിലെ പാലാഴി കടഞ്ഞ് ഷാര്‍ജ കോര്‍ണീഷ്
cancel
camera_alt

ഫിഷ്ത്ത് കോര്‍ണീഷില്‍ അവസാന മിനുക്കുപണികള്‍ നടക്കുന്നു

ഷാര്‍ജ: അറബ് സംസ്കൃതിയുടെ തലസ്ഥാനമായ ഷാര്‍ജയുടെ വളര്‍ച്ചയുടെ ഓരോ ചുവടിലും കടലലകളുടെ ആഴമേറിയ പ്രാര്‍ഥനകളുണ്ട്. മലയാളക്കരയുടെ വളര്‍ച്ചയുടെ ആദ്യപടവുകളില്‍ കാത് ചേര്‍ത്തുവെച്ചാല്‍ ഈ പ്രാര്‍ഥന വ്യക്തമായി കേള്‍ക്കാമെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആഴ്ചകള്‍ നീണ്ട പത്തേമാരി യാത്രയില്‍ ബാക്കിവന്ന പ്രാണെൻറ കിതപ്പുകളെ മലയാളി ഇറക്കി വെച്ചത് ഷാര്‍ജയുടെ തുറമുഖ നഗരമായ ഖോര്‍ഫക്കാനിലായിരുന്നു. കടലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലകള്‍ക്ക് സമീപത്തായി നങ്കുരമിട്ട പത്തേമാരിയില്‍നിന്ന് നീന്തി വന്ന മലയാളികളെ രണ്ടുകൈയും നീട്ടി സ്വീകരിച്ചതും പിന്നീട് ജീവിതത്തോടും മരണത്തോടും മല്ലിട്ട് കരക്കെത്തിയവർക്ക് ആവി പറക്കുന്ന ഭക്ഷണവും തലചായ്ക്കാന്‍ തണലും മാറ്റിയുടുക്കാന്‍ ഉടുപ്പും നല്‍കിയത് പറങ്കികളെ അടിച്ചോടിച്ച കരുത്തുള്ള ഖോര്‍ഫക്കാന്‍ നിവാസികളായിരുന്നു.

ഷാര്‍ജയുടെ തീരങ്ങളില്‍ ഏറെ പ്രാധാന്യമുണ്ട് അജ്മാനോട് ചേര്‍ന്ന് കിടക്കുന്ന ഫിഷ്ത്ത് കോര്‍ണീഷിന്. കച്ചവടങ്ങളിലൂടെ ലോകത്തെ ഷാര്‍ജയുമായി വിളക്കി ചേര്‍ത്തത് ഈ തീരമാണ്. പ്രശസ്തമായ ഖാലിദ് തുറമുഖം ഇവിടെയാണ്. ഫിഷ്ത്ത് ബീച്ചിനെ വൈവിധ്യങ്ങളുടെ വര്‍ണങ്ങള്‍കൊണ്ട് കടഞ്ഞെടുത്തിരിക്കുകയാണ് സാംസ്കാരിക നഗരം. പുല്‍മേടുകളും പൂച്ചെടികളും പൂങ്കാറ്റും അഴക് വിരിക്കുന്ന നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും അല്‍ മുന്‍തസ റോഡും സന്ദര്‍കര്‍ക്ക് കടല്‍ കാഴ്ചകള്‍ ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങളും മനോഹരമാണ്. ഒൗദ്യോഗികമായി തുറന്നിട്ടില്ലെങ്കിലും പരിസരവാസികള്‍ വ്യായാമത്തിനും വിശ്രമത്തിനുമായി ഇവിടെ എത്തുന്നുണ്ട്. അരികത്തുകൂടി ഒരു കാറ്റു കടന്നുപോയാല്‍ അതിെൻറ ചങ്കേലസ് കിലുങ്ങുന്ന ശബ്ദം വ്യക്തമായി കേള്‍ക്കണമെന്ന വിധത്തിലാണ് റോഡിനെയും തീരത്തെയും വേര്‍തിരിച്ചത്. ഓരോ പാതകളെയും വ്യത്യസ്ത വര്‍ണത്തില്‍ ചാലിച്ചിരിക്കുന്നു. ടെലിഫോണ്‍ ബൂത്തുകളില്‍ പോലും അഴക് കിനിയുന്നത് കാണാം.

അജ്മാന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങി ദുബൈ അതിര്‍ത്തി വരെ എത്തുന്ന, 27 കിലോമീറ്റര്‍ സൈക്കിള്‍പാത, വ്യായാമപാത എന്നിവ അധികം വൈകാതെ സന്ദര്‍ശകര്‍ക്കായി തുറക്കും. ഷാര്‍ജ നഗര ആസൂത്രണ കൗണ്‍സില്‍ (എസ്.യു.പി.സി) ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഫിഷ്ത്ത്, ഷാര്‍ജ കോര്‍ണീഷുകളെ കോര്‍ത്തിണക്കിയുള്ള പദ്ധതി പൂര്‍ണമാകുന്നതോടെ സന്ദര്‍ശകരുടെ കുത്തൊഴുക്കായിരിക്കും. ഇത് മുന്‍കൂട്ടി കണ്ട് പാര്‍ക്കിങും സര്‍വീസ് റോഡുകളുടെയും പോഷക റോഡുകളുടെയും സൗകര്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. പൂക്കളും പുല്‍മേടുകളും വിശ്രമ കേന്ദ്രങ്ങളും വിനോദങ്ങളും കോര്‍ത്തിണക്കിയുള്ള, 3.3 ബീച്ച് ഫ്രണ്ട് വികസനം ഷാര്‍ജയുടെ സ്വപ്ന പദ്ധതികളില്‍ പ്രധാനമാണ്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പ്രത്യേകനിര്‍ദേശ പ്രകാരമുള്ളതാണ് ഈ പദ്ധതി. ഷാര്‍ജയുടെ പ്രധാന വിനോദമേഖലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന സൈക്കിള്‍, വ്യായാമ പാത പ്രദേശവാസികളുടെ ആരോഗ്യത്തിന് കൂട്ടാകും. പച്ചപ്പാര്‍ന്ന മേഖലയിലൂടെ കടന്നുപോകുന്ന പാതയോട് ചേര്‍ന്ന് പൂമരങ്ങളുടെ തണലും ഒരുക്കുന്നുണ്ട്. പൂര്‍ണമായും ബീച്ചിനോട് ചേര്‍ന്നാണ് ഈ 27 കിലോമീറ്റര്‍ പാത. പട്ടണത്തിനോട് ചേര്‍ന്നാണെങ്കിലും, വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമോ മലിനീകരണമോ ബാധിക്കാത്ത രീതിയിലാണ് ഒരുക്കിയത്. 2012 മുതല്‍ ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് സിറ്റി പദ്ധതിയില്‍ ഷാര്‍ജ അംഗമാണ്. പൊതുജനാരോഗ്യത്തെ സംരക്ഷിക്കാനും ക്ഷേമം ഉറപ്പുവരുത്താനും മുന്‍കൈ എടുത്തതിെൻറ ഫലമായി 2015ല്‍ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആരോഗ്യ പരിപാലന നഗരമായി ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്തിരുന്നു.

കുടുംബങ്ങളുടെ എക്കാലത്തെയും ഇഷ്ടമാണ് ഫിഷ്ത്ത് കോര്‍ണീഷ്. ഇറച്ചി ചുടല്‍, ഹുക്ക എന്നിവ തീരമേഖലയില്‍ അനുവദിക്കാത്തതും തീരത്തിെൻറ ശാന്തതയും ശാലീനതയും കുടുംബങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ഖാലിദ് തുറമുഖത്തിന് എതിര്‍ ഭാഗെത്ത ബീച്ചിലിരുന്നാല്‍ കപ്പലുകള്‍ ചരക്കുമായി പോകുന്നത് കാണാം. കവികളേറെ ജീവിച്ചിരുന്ന അല്‍ ഹിറ പ്രദേശം ബീച്ചിന് വിളിപ്പാടകലെയാണ്. യു.എ.ഇയുടെ നാടോടി കാവ്യ ശാഖയായ മുന്‍ഷിദും നബാത്തിയും പിറന്നത് ഈ തീരത്താണ്. സ്നേഹാര്‍ദ്ര വാക്കുകള്‍കൊണ്ട് ഷാര്‍ജയെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയവരില്‍ മുബാറക് അല്‍ ഒകൈലി (1880-1954), സേലം ബിന്‍ അലി അല്‍ ഉവൈസ് (1887-1959), അഹമ്മദ് ബിന്‍ സുലൈം (1905-1976) എന്നിവരെ ആധുനിക ഷാര്‍ജ ഇന്നും വായിക്കുന്നു. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇവരുടെ പുസ്തകങ്ങള്‍ എത്തുന്നു. ഖല്‍ഫാന്‍ മുസബ (1923-1946), ഷാര്‍ജയുടെ മുന്‍ ഭരണാധികാരി ശൈഖ് സാഖര്‍ അല്‍ ഖാസിമി (1925-1993), സുല്‍ത്താന്‍ ബിന്‍ അലി അല്‍ ഉവൈസ് (1925-2000) എന്നിവരാണ് യു.എ.ഇയിലെ ഈ ഗണത്തിലുള്ള മറ്റ് മൂന്ന് കവികള്‍. ഹീറ ഗ്രൂപ് എന്നറിയപ്പെടുന്ന മൂന്ന് കവികള്‍ ഷാര്‍ജയിലെ അല്‍ഹീറ ഗ്രാമത്തിലാണ് വളര്‍ന്നതും ലോകത്തോളം പടര്‍ന്നതും. മില്യന്‍സ് കവി എന്നറിയപ്പെടുന്ന ഏറ്റവും വലിയ നബാത്തി കവിത മത്സരങ്ങളിലൊന്ന് 2006 മുതല്‍ യു.എ.ഇയില്‍ നടന്നുവരുന്നു, ഇത് ഒരു റിയാലിറ്റി ടിവി ഷോയായി പ്രക്ഷേപണം ചെയ്യുന്നു. യു.എ.ഇയുടെ ആദ്യത്തെ നബാത്തി അക്കാദമി 2008 ലാണ് സ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newsSharjah Corniche
Next Story