ഹൃദയത്തോളം വിശാലമായ പ്ലോട്ടിൽ ഇൗ കുടുംബം സ്നേഹവീടുകളുയർത്തും
text_fieldsറാസല്‍ഖൈമ: പുസ്തക താളിനുമപ്പുറം സമൂഹ ഉന്നതിക്കായുള്ള പ്രതിബദ്ധത ജയശ്രീ ടീച്ചറു ടെ മനസില്‍ അങ്കുരിച്ചപ്പോള്‍ ഒരു തുണ്ട് ഭൂമിയില്ലാതിരുന്ന 14 കുടുംബങ്ങള്‍ക്ക് ലഭിച ്ചത് ഏഴ് സെൻറ് വീതം ഭൂമി. വര്‍ഷങ്ങളായി യു.എ.ഇയില്‍ പ്രവാസ ജീവിതം തുടരുന്ന ഡോ. വി.കെ. മ നോജിെൻറ പത്നിയാണ് കോഴിക്കോട് കല്ലനോട് സെൻറ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ജയശ്രീ മനോജ്. മിടുക്കിയായ ഒരു കുട്ടി ക്ലാസിൽ വരുന്നത് മുടങ്ങുന്നതു ശ്രദ് ധയിൽപ്പെട്ട് തിരക്കിയതാണ് തുടക്കം.
ദയനീയ ജീവിത സാഹചര്യമാണ് പഠനം മുടക്ക ുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രിയ വിദ്യാര്‍ഥിനിക്ക് ഒരു വീട് എന്ന ആശയം അജ്മാനിലുള്ള ഭര്‍ത്താവ് മനോജിന് മുന്നിലും അവതരിപ്പിച്ചു. ഇതേ സമയമാണ് മകള്‍ അന്നു മന്യ മനോജ് ആള് ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി കോഴിക്കോട് എന്‍.ഐ.ടിയില്‍ ബി.ആര്ക്കിന് പ്രവേശനം നേടുന്നത്. വിദ്യാര്‍ഥിനിക്ക് വേണ്ടിയുള്ള ഭാര്യയുടെ ആഗ്രഹവും മകളുടെ എന്‍.ഐ.ടി പ്രവേശന സന്തോഷവും ഡോ. മനോജിനെ എത്തിച്ചത് വരുമാനത്തില്‍ നിന്ന് മിച്ചം വെച്ച് സ്വന്തമാക്കിയ 103 സെൻറ് ഭൂമി നിര്‍ധനര്‍ക്കായി ദാനം നല്കുന്നതില്.
മലയോര മേഖലയായ ചക്കിട്ടപ്പാറ, മരുതവന്കര പഞ്ചായത്തുകളിലെ ഏഴ് വീതം കുടുംബങ്ങള്‍ക്കാണ് ഭൂമി പതിച്ച് നല്‍കിയതെന്ന് ഡോ. മനോജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വമാണ് താനും കുടുംബവും നിര്‍വഹിച്ചത്. വിപണിയില്‍ കോടിയിലേറെ വില മതിക്കുന്ന ചെമ്പനോടയിലെ കണ്ണായ സ്ഥലമാണ് സഹജീവികള്‍ക്ക് സമ്മാനിച്ചത്. തീരുമാനത്തില്‍ കുടുംബവും ഒപ്പം നിന്നു. പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഭൂമിയുടെ രേഖകള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയത്.
ഭൂമി ലഭിച്ചവര്‍ വീട് പണിയട്ടെ എന്ന നിലപാടായിരുന്നു ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചത്.
സര്‍ക്കാറില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് കാലദൈര്‍ഘ്യം എടുക്കുന്നതിനാലും ജീവിത പ്രാരാബ്ധങ്ങളില്‍ ഞെരുങ്ങുന്ന കുടുംബങ്ങളായതിനാലും സുമനസുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വീടുകളുടെ നിര്‍മാണ ചുമതലയും തങ്ങള്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് മനോജ് പറഞ്ഞു. പ്രമുഖ വാസ്തുശിൽപിയായ ജി. ശങ്കർ ഈ പദ്ധതിയുമായി സഹകരിക്കാമെന്നേറ്റത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പരിസ്ഥിതി സൗഹൃദ ഭവനങ്ങളാണ് ഇവിടെ ഉയരുക. രണ്ട് കിടപ്പ് മുറിയും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഒരു വീടിന് 6,51,000 രൂപയാണ് ചെലവ്. പ്രളയത്തില്‍ പുറമ്പോക്കിലെ കൂര ഒലിച്ചു പോയവരുള്‍പ്പെടെ വ്യത്യസ്ത വിഭാഗങ്ങളിലുള്‍പ്പെടുന്നവരാണ് 14 കുടുംബങ്ങള്‍.
ഇവരില്‍ ഒരു കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്.സി), അസോസിയേഷന് ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് റാക് ചാപ്റ്റര്‍ (എ.കെ.എം.ജി), ചില സുഹൃത്തുക്കള്‍, യു.എ.ഇയിലെ മെഡിക്കല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഓരോ വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒമ്പത് കുടുംബങ്ങള്‍ക്ക് കൂടി സഹായ ഹസ്തം ലഭിച്ചാല്‍ ഒരേ സമയം തന്നെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകും. സൗജന്യ നിരക്കിന് പുറമെ ഒരു എഞ്ചിനീയറുടെ സേവനമാണ് ശങ്കര്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മുന്നോട്ടു വെച്ചത്. ഇതിനായി ദുബൈയില്‍ ജര്‍മനി കേന്ദ്രമായുള്ള സ്ഥാപനത്തിലെ ജോലി രാജിവെച്ച് മകന് ആഷിക് കുര്യന് മനോജ് നാട്ടിലേക്ക് പോയി.
തനിക്കും കുടുംബത്തിനും അഭിനന്ദങ്ങള്‍ ഏറെ ലഭിച്ചു. ഇനി അത് വേണ്ട. നിര്‍ധന കുടുംബങ്ങളുടെ ഭവനമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ആവശ്യം. പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ പഠനം നടത്തിയാണ്14 കുടുംബങ്ങളെ തെരഞ്ഞെടുത്തത്. നറുക്കിട്ടാണ് പ്ലോട്ടുകള്‍ വീതം വെച്ചത്. വീട് നിര്‍മാണത്തിെൻറ ആവശ്യാര്‍ഥം പഞ്ചായത്ത് പ്രതിനിധിയും ജയശ്രീയും താനുമുള്‍പ്പെടുന്ന ജോയിൻറ് അക്കൗണ്ട് കൂരാച്ചുണ്ട് ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയതായും ഡോ. മനോജ് വ്യക്തമാക്കി.
കോഴിക്കോട് വെള്ളിമാട്കുന്ന് നിര്‍മല ആശുപത്രിയിലും റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളിലെ മെഡിക്കല്‍ സെന്ററുകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. മനോജ് ഇപ്പോള്‍ അജ്മാന് അല്‍ ഇത്തിഹാദ് മെഡിക്കല്‍ സെൻററിലെ അസ്ഥി രോഗ വിദഗ്ധനും റാക് ഐ.ആര്.സി അംഗവുമാണ്. ആര്‍ദ്ര റോസ് മനോജ് ഇളയ മകളാണ്. ഫോണ്‍: 050 2947598.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.