കോവിഡ് ചികിത്സ: സൊട്രോവിമാബ് എത്തി
text_fieldsദുബൈ: കോവിഡിനെ പ്രതിരോധിക്കുന്നതിൽ ലോകത്തിെൻറ പ്രശംസ നേടിയ യു.എ.ഇ ചികിത്സയിലും അതിവേഗം മുന്നോട്ട്. അടുത്തിടെ അംഗീകാരം ലഭിച്ച സൊട്രോവിമാബിൻ എന്ന ആൻറിബോഡി അബൂദബിയിൽ എത്തി. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സെട്രോവിമാബിൻ എത്തുന്നത്. കഴിഞ്ഞ ദിവസം യു.എ.ഇ ആരോഗ്യ മന്ത്രാലയം ഇതിന് അനുമതി നൽകിയിരുന്നു. അടിയന്തിര ആവശ്യത്തിനായി മരുന്ന് ഉപയോഗിക്കാൻ അംഗീകാരവും ലൈസൻസും നൽകുന്ന ആദ്യ രാജ്യമാണ് യു.എ.ഇ.
യു.എസ് കേന്ദ്രീകൃതമായ ഹെൽത്കെയർ കമ്പനിയായ ജി.എസ്.കെ കണ്ടെത്തിയ മോണോേക്ലാണൽ ആൻറി ബോഡിയാണ് സൊട്രോവിമാബ്. രോഗികളിൽ പരീക്ഷിച്ച് വിജകരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിതരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ പുതിയ ചികിത്സ ഉപകരിക്കും. ഐ.സി.യു വാസം ഒഴിവാക്കാൻ ഇത് സഹായിക്കും. 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ മരുന്നിന് പാർശ്വ ഫലങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി. കോവിഡിെൻറ വകഭേദങ്ങളെ തടഞ്ഞുനിർത്താനും മരുന്ന് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ആൻറിബോഡിയാണിത്.
ഈ മരുന്ന് ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അധികൃതർ അറിയിച്ചിരുന്നു. വാക്സിനുകൾക്ക് അതിവേഗത്തിൽ അനുമതി നൽകിയ യു.എ.ഇയുടെ തീരുമാനത്തിന് പിന്നാലെയാണ് ചികിത്സക്കും അനുമതി നൽകിയത്.
അബൂദബി ഹെൽത്ത് ഡിപാർട്ട്മെൻറ് ഇത് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചിരുന്നു. ജൺ അവസാനമോ ജൂലൈ ആദ്യമോ മരുന്ന് എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെയാണ് പുതിയ ചികിത്സ സാധ്യമായിരിക്കുന്നത്.ചികിത്സക്കായി പ്രത്യേക മെഡിക്കൽ പ്രോട്ടോകോൾ രൂപപ്പെടുത്തിയിട്ടുണ്ട്. റാഫിഡ് ഡിസ്ട്രിബ്യൂഷൻ സെൻറർ വഴിയാണ് മരുന്ന് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.