Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പൊലീസിന് നന്ദി;...

ദുബൈ പൊലീസിന് നന്ദി; ഇസ്മയിൽ മടങ്ങി

text_fields
bookmark_border
ദുബൈ പൊലീസിന് നന്ദി; ഇസ്മയിൽ മടങ്ങി
cancel
camera_alt

ഇസ്മായിൽ മല്ലിശ്ശേരി

ദുബൈ: 1978ൽ സുഹൃത്ത് നൽകിയ സ്റ്റുഡൻറ് വിസയായിരുന്നു അക്കരെ കടക്കാനുള്ള ആദ്യത്തെ പാസ്. 42 വർഷത്തിനിപ്പുറം പ്രവാസം അവസാനിപ്പിച്ച് മടങ്ങുേമ്പാഴും കോഴിക്കോട് അത്തോളി മല്ലിശ്ശേരി ഇസ്മയിലിെൻറ പെട്ടിയിൽ ആദ്യത്തെ വിസ ഭദ്രമായിരിപ്പുണ്ട്. െവറുമൊരു വിസയായിരുന്നില്ല അത്, ജീവിതമായിരുന്നു. ദുബൈയിൽ എത്തിയതും നേരെ കയറിയത് പൊലീസിലായിരുന്നു. നാലു പതിറ്റാണ്ടിനുശേഷം വിരമിക്കുന്നതും അതേ ഡിപ്പാർട്മെൻറിൽനിന്ന് തന്നെ.

ആദ്യ 15 വർഷം ദുൈബ പൊലീസ് അക്കാദമിയിലായിരുന്നു ജോലി. പിന്നീട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറി. കഴിഞ്ഞ 27 വർഷം ഇവിടെയായിരുന്നു ജോലി. വിരമിക്കൽ പ്രായം എത്തിയതിനാലാണ് ഇസ്മയിൽ പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇവിടെ എന്തെങ്കിലും ബിസിനസ് തുടങ്ങാമെന്ന് പല സുഹൃത്തുക്കളും പറയുന്നുണ്ട്. എന്നാൽ, നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹം. എങ്കിലും വെറുതെയിരിക്കാൻ താൽപര്യമില്ല. നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങാനാണ് പദ്ധതി.

ദുബൈ ഭരണകൂടം ചെയ്തുതന്ന സൗകര്യങ്ങൾ മറക്കാനാവില്ലെന്ന് ഇസ്മയിൽ പറയുന്നു. കോവിഡ് രൂക്ഷമായപ്പോൾ നാലു മാസത്തോളം ശമ്പളത്തോടെ അവധി നൽകി. അസുഖബാധിതരായ നിരവധി ജീവനക്കാർക്ക് ദുബൈ പൊലീസ് ഇപ്പോഴും ശമ്പളത്തോടെ അവധി നൽകുന്നുണ്ട്.

യാത്രയയപ്പുകളുടെ ബഹളങ്ങൾക്കൊടുവിൽ ഞായറാഴ്ച വൈകീട്ട് നാലിനുള്ള വിമാനത്തിൽ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. മക്കളായ ഷെഫീന, ഫസ്ന, യാസ്മിൻ എന്നിവർക്ക് നല്ലൊരു വിവാഹജീവിതം ഒരുക്കാനും മകൻ മുഹമ്മദ് ഷെബിനെ പഠിപ്പിക്കാനും കഴിഞ്ഞതാണ് പ്രവാസജീവിതത്തിലെ ഏറ്റവും വലിയ സാമ്പാദ്യം. ഭാര്യ: വഹീദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceUAE Newsgulf newsIsmail returned
Next Story