യു.എ.ഇയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകം ‘ഹോപ്പ് പ്രോബ്’ കുതിച്ചു
text_fieldsടോക്യോ: യു.എ.ഇയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ്പ് പ്രോബ് വിജയകരമായി വിക്ഷേപിച്ചു. ജപ്പാനിലെ തനെഗാഷിമ യിൽ നിന്ന് യു.എ.ഇ സമയം പുലർച്ചെ 1.54 നായിരുന്നു വിജയക്കുതിപ്പിന് തുടക്കമായത്. മണിക്കൂറിൽ 121,000 കിലോമീറ്റർ ശരാശരി വേഗതയിലാണ് കുതിപ്പ്. 200 ദശലക്ഷം ഡോളറാണ് ദൗത്യത്തിൻെറ ചെലവ്. ചരിത്രത്തിലാദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയിൽ കൗണ്ട്ഡൗൺ നടത്തുന്നതിനും ലോകം സാക്ഷിയായി. ബുധനാഴ്ച പുലർച്ച 12.21ന് വിക്ഷേപിക്കേണ്ടിയിരുന്ന ഹോപ്പ് പ്രോബ് തനെഗാഷിമ െഎലൻഡിലെ പ്രതികൂല കാലാവസ്ഥ കാരണം നീട്ടിവെക്കുകയായിരുന്നു.
2021 ഫെബ്രുവരിയിൽ ഹോപ്പ് പ്രോബ് ചൊവ്വയിലെത്തും. ദുബൈയിൽ നിർമിച്ച ഉപഗ്രഹം രണ്ടു മാസം മുമ്പാണ് ജപ്പാനിൽ എത്തിച്ചത്. എം.എച്ച്.െഎ എച്ച്.ടു.എ റോക്കറ്റിലാണ് ഹോപ്പിൻെറ യാത്ര. ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കുകവഴി കാലാവസ്ഥ മാറ്റങ്ങൾ നിരീക്ഷിക്കാനും ആഗോള കാലാവസ്ഥ ഭൂപടം മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ഹോപ്പിെൻറ പ്രയാണം. ചൊവ്വയുടെ പൂർണ ചിത്രങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും ഹോപ്പിെൻറ അണിയറ ശിൽപികൾ പങ്കുവെക്കുന്നു. ലഭ്യമാകുന്ന വിവരങ്ങൾ േലാകത്തെ 200ഒാളം സ്പേസ് സെൻററുകളുമായി പങ്കുവെക്കും.
UAE's Mars probe "Hope" starts its journey to Mars atop Japan's H2A rocket. It's the first Mars mission by an Arab nation as UAE 'hopes' to ramp up its role in space pic.twitter.com/qUI7rZ79jt
— Joey Roulette (@joroulette) July 19, 2020
ആറ് വർഷം മുൻപ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാനാണ് ഹോപ്പിെൻറ വരവ് അറിയിച്ച് പ്രഖ്യാപനം നടത്തിയത്. തൊട്ടടുത്ത വർഷം മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ സ്ഥാപിച്ചു. ഇവിടെയാണ് ഹോപ്പിെൻറ നിർമാണം നടന്നത്. 55 ലക്ഷം മണിക്കൂറിൽ 450ഒാളം ജീവനക്കാരുടെ ശ്രമഫലമായാണ് ഹോപ്പിന് ജീവൻ നൽകാനായത്. ജൂലൈയിലോ ആഗസ്റ്റിലോ വിക്ഷേപിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അപ്രതീക്ഷിതമായി കോവിഡ് എത്തിയതോടെ അറബ് ലോകം ആശങ്കയിലായി.
നിശ്ചയദാർഡ്യമുള്ള യു.എ.ഇ ഭരണാധികാരികൾ കോവിഡിന് മുന്നിലും കുലുങ്ങിയില്ല. കോവിഡ് കൊടുമ്പിരി കൊണ്ട ദിവസങ്ങൾക്കിടയിലാണ് പ്രതീക്ഷിച്ചതിനേക്കാൾ രണ്ടാഴ്ച നേരത്തെ ഹോപ്പിനെ യു.എ.ഇയിൽ നിന്ന് ജപ്പാനിലെത്തിച്ചത്. ആഗസ്റ്റ് വരെ സമയമുണ്ടായിട്ടും ഇൗ മാസം തന്നെ വിക്ഷേപണത്തിനൊരുങ്ങിയതും ഇതേ നിശ്ചയദാർഡ്യത്തിെൻറ ഫലമാണ്.
യു.എ.ഇയുടെ വനിത ശാക്തീകരണത്തിെൻറ മറ്റൊരു തെളിവ് കൂടിയാണ് ഹോപ്പിെൻറ നിർമാണം. ഇതിന് പിന്നിൽ പ്രവർത്തിച്ചവരിൽ 34 ശതമാനവും വനിതകളായിരുന്നു. പി.പി.ഇ കിറ്റിെൻറ സഹായത്തോടെയായിരുന്നു ഹോപ്പിെൻറ അണിയറയിലെ പ്രവർത്തനം.
പ്രധാന ലക്ഷ്യങ്ങൾ:
ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കും
കാലാവസ്ഥ മാറ്റങ്ങൾ നിരീക്ഷിക്കും
ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കും
പൊടിക്കാറ്റ്, വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ വ്യതിയാനം എന്നിവ നിരീക്ഷിക്കും
കാലാവസ്ഥ വ്യതിയാനങ്ങളുടെ കാരണം അന്വേഷിക്കും
ചൊവ്വയുടെ പൂർണ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു
ഹൈഡ്രജൻ, ഒാക്സിജൻ എന്നിവ നഷ്ടപ്പെടുന്നതിെൻറ കാരണം അന്വേഷിക്കും
വിവരങ്ങൾ േലാകത്തെ 200ഒാളം സ്പേസ് സെൻററുകൾക്ക് കൈമാറും
2117ൽ ചൊവ്വയിൽ മനുഷ്യന് താമസ സ്ഥലം ഒരുക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.