Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ...

ദുബൈ സ്കൂളുകളുടെ വാർഷിക പരിശോധന ഫലം ഉടൻ

text_fields
bookmark_border
ദുബൈ സ്കൂളുകളുടെ വാർഷിക പരിശോധന ഫലം ഉടൻ
cancel

ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളുടെ വാർഷിക പരിശോധന ഫലം ഉടൻ ലഭ്യമാകും. ബുധനാഴ് ച തന്നെ ഫലം ലഭ്യമാകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇൗ ഫലത്തിന് അനുസൃതമായാണ ് സ്കൂളുകൾക്ക് ഫീസ് വർധന നടപ്പാക്കാൻ സാധിക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒ രു മാസം മുമ്പാണ് ഇത്തവണ പരിശോധന ഫലം പ്രസിദ്ധീകരിക്കുന്നത്. 200ഒാളം സ്കൂളുകളിലാണ് ദുബൈ വൈജ്ഞാനിക^മാനവ വികസന അതോറിറ്റി പരിശോധന നടത്തിയിട്ടുള്ളത്.

ദുബൈ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിൽ 2019^20 അധ്യയന വർഷം 4.14 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. രണ്ട് വർഷത്തിനിടെ ആദ്യമായാണ് എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധനക്ക് അനുമതി ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് നിർദേശം നൽകിയിരുന്നു. മികവ് വർധന ആവശ്യമുള്ള സ്കൂളുകൾക്ക് മികവ് കൂടിയ സ്കൂളുകളേക്കാൾ ഫീസ് നിരക്ക് വർധിപ്പിക്കാമെന്നതാണ് ഇൗ വർഷത്തെ പ്രത്യേകത. ആദ്യമായാണ് ഇത്തരത്തിലുള്ള ഫീസ് ഘടന പ്രാബല്യത്തിലാകുന്നത്.

സ്കൂളിെൻറ മികവ് ‘നല്ലതി’ലും താഴെയാണെങ്കിൽ 4.14 ശതമാനം വരെ ഫീസ് വർധിപ്പിക്കാം. മുമ്പ് ഇത്തരം സ്കൂളുകൾക്ക് ഇതിെൻറ പകുതി മാത്രമേ വർധിപ്പിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. മികവ് ‘വളരെ നല്ലതോ’ ‘വിശിഷ്ടമോ’ ആണെങ്കിൽ 3.1 ശതമാനം ഫീസ് വർധനക്കാണ് അനുമതി. മുൻ വർഷങ്ങളിൽ ഇത് ഇൗ നിരക്കിനേക്കാൾ കൂടുതലായിരുന്നു. 2017^18 അധ്യയന വർഷം 166 സ്വകാര്യ സ്കൂളുകളിൽ പരിശോധന നടത്തിയപ്പോൾ 14 എണ്ണം വിശിഷ്ടം, 27 എണ്ണം വളരെ നല്ലത്, 68 എണ്ണം നല്ലത്, 51 എണ്ണം തൃപ്തികരം, ആറെണ്ണം മോശം നിലവാരങ്ങളിലുള്ളതായി കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story