Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ...

യു.എ.ഇയിൽ പുനരുപയോഗം ചെയ്യുന്നതിനായി മാലിന്യം നിക്ഷേപിക്കാവുന്ന സ്ഥലങ്ങൾ

text_fields
bookmark_border
യു.എ.ഇയിൽ പുനരുപയോഗം ചെയ്യുന്നതിനായി മാലിന്യം നിക്ഷേപിക്കാവുന്ന സ്ഥലങ്ങൾ
cancel
camera_alt

പാചക എണ്ണ പുനരുപയോഗം ചെയ്യുന്ന യന്ത്രങ്ങളുമായി ജീവനക്കാർ

ദുബൈ: അഞ്ച് വർഷം മുമ്പത്തെ കണക്ക് നോക്കിയാൽ യു.എ.ഇയിലെ ഒരു താമസക്കാരൻ ഒരു ദിവസം ഉണ്ടാക്കുന്നത് 2.7 കിലോ മാലിന്യമാണ്. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം വരും. 1.2 കിലോയാണ് യൂറോപ്പിലെ പ്രതിദിന കണക്ക്. ഈ സാഹചര്യത്തിലാണ് മാലിന്യങ്ങൾ റീ സൈക്കിൾ ചെയ്യുക എന്ന ലക്ഷ്യവുമായി യു.എ.ഇ സർക്കാർതന്നെ മുന്നിട്ടിറങ്ങിയത്. ഈ വർഷം അവസാനത്തോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് അബൂദബി സർക്കാർ പ്രഖ്യാപിച്ചതും ഈ പശ്ചാത്തലത്തിലാണ്. 75 ശതമാനം മാലിന്യങ്ങളും പുനരുപയോഗം ചെയ്യാൻ പാകത്തിലാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ എമിറേറ്റുകളും വ്യത്യസ്ത മാർഗം സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ താമസസ്ഥലങ്ങളിലെ മാലിന്യങ്ങൾ ഇത്തരത്തിൽ വേർതിരിച്ച് നിക്ഷേപിച്ചാൽ യു.എ.ഇയുടെ ലക്ഷ്യത്തിൽ, പരിസ്ഥിതിസംരക്ഷണത്തിൽ നമുക്കും പങ്കാളികളാകാം.

ദുബൈയിൽ റീസൈക്ലിങ് സ്റ്റേഷനുകൾ

ദുബൈയിൽ ഓരോ ദിവസവും താമസസ്ഥലങ്ങളിലും ഫ്ലാറ്റുകളിലുമെത്തി മുനിസിപ്പാലിറ്റി മാലിന്യം ശേഖരിക്കുന്നുണ്ട്. ഇതിന് പുറമെ, ദുബൈയുടെ വിവിധ ഭാഗങ്ങളിലായി 13 സ്ഥലങ്ങളിൽ റീസൈക്ലിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിയുന്നവർ ഈ റീസൈക്ലിങ് സ്റ്റേഷനുകളിൽ മാലിന്യം വേർതിരിച്ച് എത്തിക്കുന്നതായിരിക്കും നല്ലത്. https://www.dm.gov.ae/building_and_locations/recycling-centres എന്ന ലിങ്ക് വഴി നിങ്ങളുടെ ഏറ്റവും അടുത്ത റീസൈക്ലിങ് സ്റ്റേഷൻ കണ്ടെത്താനാകും. ഹത്തയിലെത്തുന്ന വിനോദസഞ്ചാരികളുടെ മാലിന്യം ശേഖരിക്കുന്നതിനായി ഇവിടെയും റീസൈക്ലിങ് സ്റ്റേഷനുണ്ട്.

റീസൈക്ലിങ് സെൻററുകളിൽ 18 തരം മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ സൗകര്യമുണ്ട്. പേപ്പർ, കാർഡ്ബോർഡ്, പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ്, വസ്ത്രം, റബർ, ലെതർ, തടി, ഇലക്ട്രോണിക് വേസ്റ്റ്, ബാറ്ററി തുടങ്ങിയവ വേർതിരിച്ച് നിക്ഷേപിക്കാം. ഇതിന് പുറമെ, മാളുകളിലും റോഡരികുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെല്ലാം പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പർ വേസ്റ്റുകളുമെല്ലാം വേർതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ വെച്ചിട്ടുണ്ട്. എന്നാൽ, പലരും ഇവ ശ്രദ്ധിക്കാതെ എല്ലാ വേസ്റ്റുകളും ഒരിടത്ത് തട്ടുന്നതാണ് പതിവ്. ഇത് ഒഴിവാക്കി ഓരോ ബിന്നുകളിലും വേർതിരിച്ച് മാലിന്യം നിക്ഷേപിക്കാൻ ശ്രദ്ധിക്കണം.

ഒരുപക്ഷേ, നിങ്ങളിടുന്ന ഒരു മാലിന്യമാകാം ആ ബിന്നിലെ മറ്റ് മാലിന്യങ്ങളെ പൂർണമായും നശിപ്പിക്കുന്നത്. മറ്റ് മാലിന്യങ്ങൾക്കിടയിൽ ഒരു പ്ലാസ്റ്റിക് ബോട്ടിലോ കാനോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആ ബിന്നിലെ മാലിന്യങ്ങൾ റീ സൈക്കിൾ ചെയ്യാൻ കഴിയില്ല. ഇത് മാലിന്യ നിക്ഷേപകേന്ദ്രത്തിൽ കൊണ്ടുപോയി തള്ളേണ്ടിവരും. ഈ മാലിന്യങ്ങൾ റീ സൈക്ലിങ് സെൻററുകളിൽ എത്തിക്കാൻ നിങ്ങൾക്ക് സമയമില്ലെങ്കിൽ മറ്റൊരു മാർഗം കൂടിയുണ്ട്. ഗ്രീൻ ട്രക് എന്ന സ്ഥാപനം വഴി മാസം 120 ദിർഹം കൊടുത്താൽ അവർ വീട്ടുപടിക്കലെത്തി മാലിന്യം ശേഖരിച്ച് റീസൈക്ലിങ് സെൻററുകളിൽ എത്തിക്കും. greentruck.ae എന്ന വെബ്സൈറ്റ് സന്ദർശിച്ച് സബ്സ്ക്രൈബ് ചെയ്താൽ ഇവരുടെ സേവനം ലഭിക്കും.

അബൂദബിയിൽ തൗദീർ

കഴിഞ്ഞവർഷം അബൂദബിയിൽ സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും താമസക്കാരും ചേർന്ന് ഉൽപാദിപ്പിച്ചത് 1.1 കോടി ടൺ മാലിന്യമാണ്. ഇതിൽ 36 ശതമാനം പുനരുപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റുകയോ പരിസ്ഥിതിക്ക് അനുയോജ്യമാക്കി മാറ്റുകയോ ചെയ്തിട്ടുണ്ട്. അബൂദബിയുടെ വേസ്റ്റ് മാനേജ്മെൻറ് സെൻററായ തൗദീറാണ് ഇവിടെ പരിസ്ഥിതിസംരക്ഷണ സേവനങ്ങൾ ഒരുക്കുന്നത്. ഇവരുടെ കീഴിൽ അബൂദബിയിൽ 15 റീസൈക്ലിങ് കേന്ദ്രങ്ങളുണ്ട്. ഖാലിദിയ പാർക്കിൽ അടക്കം വിവിധ നിറങ്ങളിൽ ഇവ കാണാം. ഗ്ലാസ്, പേപ്പർ, കാൻ, ബോട്ടിൽ, മൊബൈൽ ഫോൺ, തടി, കാർഡ് ബോർഡ്, ബാറ്ററി, മെല്ല, കോട്ടൺ തുടങ്ങിയവയെല്ലാം വേർതിരിച്ച് നിക്ഷേപിക്കാം.

ഇവിടെ എത്തിക്കാൻ കഴിയാത്തവർക്കായി റീ കാപ്പ് (Recapp) എന്ന പേരിൽ സേവനം നൽകുന്നുണ്ട്. ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇവരുടെ സേവനം തേടാം. സൗജന്യമായി ഇവർ താമസസ്ഥലങ്ങളിലെത്തി മാലിന്യം ശേഖരിക്കും. എന്നാൽ, നിലവിൽ അവർ പേപ്പർ, കാർഡ്ബോർഡ്, ഗ്ലാസ് എന്നിവ സ്വീകരിക്കുന്നില്ല. കഴിഞ്ഞ നവംബറിൽ പ്രവർത്തനം തുടങ്ങിയശേഷം 2000 കിലോ പ്ലാസ്റ്റിക് ബോട്ടിലുകളും മെറ്റൽ കാനുകളുമാണ് ഇവർ ശേഖരിച്ചത്. റീസൈക്കിൾ ചെയ്യാവുന്ന മാലിന്യത്തി‍െൻറ അളവനുസരിച്ച് ആപ്പിൽ പോയൻറുകൾ നൽകും. നിശ്ചിത പോയൻറ് നേടുന്നവർക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്. ഈ സേവനം ദുബൈയിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.


പാചക എണ്ണ പുനരുപയോഗം ചെയ്യുന്ന യന്ത്രങ്ങളുമായി ജീവനക്കാർ

ഷാർജയിൽ എണ്ണയും പുനരുപയോഗം ചെയ്യാം

മാലിന്യനീക്കവും പുനരുപയോഗവും ഏറ്റവും നന്നായി ചെയ്യുന്ന എമിറേറ്റുകളിൽ ഒന്നാണ് ഷാർജ. സർക്കാർ- സ്വകാര്യ സംയുക്ത ഏജൻസിയായും പരിസ്ഥിതി മാനേജ്മെൻറ് സ്ഥാപനവുമായ ബീഅയാണ് ഇതിന് മുൻകൈയെടുക്കുന്നത്. എമിറേറ്റിലെ മുനിസിപ്പൽ മാലിന്യങ്ങളിൽ 84 ശതമാനവും ശേഖരിക്കുകയും ഇതിൽ നല്ലൊരുഭാഗം പുനരുപയോഗം ചെയ്യാവുന്ന രീതിയിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. താമസക്കാർക്ക് നേരിട്ട റീസൈക്ലിങ് സെൻററുകളിൽ എത്തിക്കാം. സ്മാർട്ട് സിസ്റ്റത്തിലൂടെയാണ് പ്രവർത്തനം. ബിന്നുകൾ നിറഞ്ഞാൽ ഉടൻ കൺട്രോൾ റൂമിൽ വിവരമെത്തും.

സൗരോർജത്തിലാണ് പ്രവർത്തനം. ഷാർജക്ക് പുറമെ ദുബൈ എയർപോർട്ട്, ദുബൈ മറീന വാക്, മറീന മാൾ, മസ്ദർ സിറ്റി, അബൂദബി മാൾ എന്നിവിടങ്ങളിലും ബീഅയുടെ റീസൈക്ലിങ് പൊയൻറുകൾ കാണാം. ഉപയോഗിച്ച പാചക എണ്ണ റീസൈക്ലിങ് ചെയ്യുന്ന നൂതന സംവിധാനവും ബീഅയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തുടങ്ങി. വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന പാചക എണ്ണ മാലിന്യച്ചാലുകളിൽ ഒഴിക്കാറുണ്ട്. ഇത് പ്ലംബിങ് സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നതിനാൽ മുനിസിപ്പാലിറ്റികൾക്കും മലിനജല സംസ്കരണ കമ്പനികൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. പുതിയ സേവനത്തിലൂടെ, ഉപയോഗിച്ച പാചക എണ്ണയെ ബയോഡീസലാക്കി മാറ്റും.

നഗരസഭയുടെ വാഹനങ്ങൾക്ക് ഇന്ധനമായി ഈ ഡീസലാണ് നൽകുക. ഉപയോഗിച്ച പാചക എണ്ണ സംസ്‌കരിക്കുന്നതിനുള്ള സാധാരണരീതി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് തടയാൻകൂടി ലക്ഷ്യമിട്ടാണ് നടപടി. കമ്പനി നൽകുന്ന പ്രത്യേക കുപ്പികളിൽ ആളുകൾക്ക് എണ്ണ നിക്ഷേപിച്ച് കലക്ഷൻ മെഷീനിൽ നിക്ഷേപിക്കാം. 826333 എന്ന നമ്പറിൽ വിളിച്ചാൽ കുപ്പി ലഭിക്കും. ഷാർജയിലെ ഓരോ മേഖലയിലും മെഷീൻ സ്ഥാപിക്കും. എണ്ണ നിറച്ച ഒരു കുപ്പി മെഷീനിലേക്ക് നിക്ഷേപിക്കുമ്പോൾ അടുത്ത കാലിക്കുപ്പി ലഭിക്കും. ഈ കുപ്പിയിൽ എണ്ണ നിറച്ച് വീണ്ടും നിക്ഷേപിക്കാൻ കഴിയും. കുപ്പികളും പൂർണമായും പുനരുപയോഗം ചെയ്യാവുന്നതാണ്.

ഇ–വേസ്റ്റുകൾ എന്തുചെയ്യും

മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉൾപ്പെടെ ഇ–വേസ്റ്റുകൾ ശേഖരിക്കുന്നവരുണ്ട്. മദീനത്ത് റീസൈക്കിളാണ് (madenatrecycling.ae) ഇതിൽ പ്രമുഖർ. മൊബൈലിനും കമ്പ്യൂട്ടറുകൾക്കും പുറമെ വാഷിങ് മെഷീൻ, ബാറ്ററി, വയറുകൾ, ലാമ്പ്, ബൾബ് തുടങ്ങിയവയെല്ലാം ഇവർ ഏറ്റെടുക്കുകുയും പുനരുപയോഗം ചെയ്യാവുന്ന രീതിയിലേക്ക് മാറ്റുകയും ചെയ്യും. +971 4 3271778 എന്ന നമ്പറിൽ വിളിച്ചാൽ ഇവരുടെ സേവനം ലഭിക്കും. എൻവയർ സെർവും ഈ സേവനം നടപ്പാക്കുന്ന സ്ഥാപനമാണ്. enviroserve.org എന്ന വെബ്സൈറ്റ് വഴി ഇവരുടെ സേവനം തേടാം. 2019ൽ ഇവർ ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീസൈക്ലിങ് സംവിധാനം ഇൻഡസ്ട്രിയൽ പാർക്കിൽ തുറന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiWaste recyclingWaste disposal sites
News Summary - Waste disposal sites for recycling in the UAE
Next Story