ലോകകപ്പ് വിമാനങ്ങൾ ദുബൈ വേൾഡ് സെൻട്രലിൽനിന്ന്
text_fieldsദുബൈ: ലോകകപ്പിനായി ഖത്തറിലേക്ക് നടത്തുന്ന ഷട്ടിൽ സർവിസുകളിൽ ഭൂരിപക്ഷവും പുറപ്പെടുക ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽനിന്ന്. ദിവസവും 120 ഷട്ടിൽ സർവിസാണ് ഇവിടെനിന്ന് ദോഹയിലേക്കും തിരിച്ചും നടത്തുക. ദുബൈ വിമാനത്താവളത്തിലെ തിരക്ക് കുറക്കാനാണ് ഷട്ടിൽ സർവിസ് വേൾഡ് സെൻട്രലിലേക്കു മാറ്റിയത്. ൈഫ്ല ദുബൈ, ഖത്തർ എയർവേസ് എന്നിവയാണ് ഷട്ടിൽ സർവിസ്. മറ്റു സർവിസുകളിൽനിന്ന് വ്യത്യസ്തമായി നിരക്ക് കുറവാണ് ഷട്ടിൽ സർവിസിന്. എന്നാൽ, ഖത്തറിലെത്തി മത്സരം കണ്ട് 24 മണിക്കൂറിനുള്ളിൽ തിരിച്ചുവരുന്ന രീതിയിലായിരിക്കണം ഈ സർവിസിൽ ടിക്കറ്റെടുക്കേണ്ടത്. ഷട്ടിൽ സർവിസിനു പുറമെ ചാർട്ടേഡ് വിമാനങ്ങൾ സർവിസ് നടത്താനും പദ്ധതിയുണ്ട്. ഇതോടെ, വേൾഡ് സെൻട്രലിലെ തിരക്ക് മൂന്നിരട്ടിയായി വർധിക്കും. 60ഓളം ചെക്ക് ഇൻ കൗണ്ടറുകളും 21 ബോർഡിങ് ഗേറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. 60 പാസ്പോർട്ട് കൺട്രോൾ കൗണ്ടറും 10 സ്മാർട്ട് ഗേറ്റുമുണ്ട്.
പ്രത്യേക ബസ് സർവിസ്
ലോകകപ്പ് യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലേക്ക് പ്രത്യേക ബസ് സർവിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡി.ഡബ്ല്യു.സി ഒന്ന് ബസാണ് ഇവിടേക്ക് സർവിസ് നടത്തുന്നത്. ഇബ്നു ബത്തൂത്ത സ്റ്റേഷനിൽനിന്ന് പുറപ്പെടും. എക്സ്പോ 2020 മെട്രോ സ്റ്റേഷൻ വഴിയാണ് ഈ ബസിന്റെ യാത്രയെന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകും. ദിവസവും 30 മിനിറ്റ് ഇടവിട്ടാണ് സർവിസ്. 24 മണിക്കൂറും സർവിസുണ്ടാകും. എക്സ്പോ സ്റ്റേഷനിലേക്ക് അഞ്ചു ദിർഹമും ഇബ്നു ബത്തൂത്തയിലേക്ക് 7.50 ദിർഹമുമാണ് നിരക്ക്. ലോകകപ്പ് കഴിയുന്നതോടെ ഈ സർവിസ് അവസാനിക്കും.കാർ പാർക്കിങ്ങും ഇവിടെ സൗജന്യമാണ്. 2500 കാറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ടാക്സി സൗകര്യവും ലഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.