‘സീറോ ബ്യൂറോക്രസി’ രണ്ടാംഘട്ടം പ്രഖ്യാപിച്ചു
text_fieldsഅബൂദബി: ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ കുറച്ച് പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ‘സീറോ ബ്യൂറോക്രസി’ സംരംഭത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചു.
2000ത്തോളം സർക്കാർ നടപടിക്രമങ്ങൾ ഒഴിവാക്കി സമയപരിധി 50 ശതമാനം കുറക്കാൻ ലക്ഷ്യമിടുന്ന സംരംഭം കഴിഞ്ഞ നവംബറിലാണ് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചത്. ഡിപ്പാർട്മെന്റുകൾക്കിടയിൽ സാമ്പത്തിക മത്സരക്ഷമത വർധിപ്പിക്കുകയും ബിസിനസ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതുവഴി മികച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനും സർക്കാർ നടപടിക്രമങ്ങളിൽ വിപ്ലവാത്മക മാറ്റവുമാണ് പ്രതീക്ഷിക്കുന്നത്.
ഒന്നാം ഘട്ടത്തിൽ സാമ്പത്തിക മന്ത്രാലയം, വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രാലയം, ഊർജ-അടിസ്ഥാന വികസന മന്ത്രാലയം തുടങ്ങിയവ സുതാര്യതയിലും കാര്യക്ഷമതയിലും കേന്ദ്രീകരിക്കുന്ന നൂതന സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടികൾ വിജയകരമായി സ്വീകരിച്ചിരുന്നു. തുടർന്നാണ് രണ്ടാം ഘട്ടത്തിൽ കൂടുതൽ സർക്കാർ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ‘യു.എ.ഇ ശതാബ്ദി 2071’നെയും ‘ഞങ്ങൾ യു.എ.ഇ 2031’ എന്ന സംരംഭത്തേയും പിന്തുണക്കുന്നതാണ് പദ്ധതി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.