ഈ വർഷം ഏറ്റവും കൂടുതൽ ജീവൻ കവർന്നത് എലിപ്പനി
text_fieldsകൊച്ചി: ഈ വർഷം പകർച്ചവ്യാധികളിൽ ഏറെ വില്ലനായത് എലിപ്പനി. സംസ്ഥാനത്ത് ജനുവരി ഒന് നുമുതൽ നവംബർ 30 വരെ 92 പേരാണ് ഇതുമൂലം മരിച്ചത്. പ്രളയം നാടിനെ തകർത്തെറിഞ്ഞ നാളുകളി ൽ മറ്റ് പകർച്ചവ്യാധികളേക്കാൾ എലിപ്പനി പടർന്നുപിടിച്ചതാണ് മരണസംഖ്യ വർധിക്കാ ൻ കാരണം. മറ്റ് മാസങ്ങളിൽ പത്തിൽതാഴെ മാത്രം എലിപ്പനി മരണങ്ങളുണ്ടായപ്പോൾ ആഗസ്റ്റ ിൽ 16ഉം സെപ്റ്റംബറിൽ 39ഉം പേർക്ക് എലിപ്പനിമൂലം ജീവൻ നഷ്ടമായി.
കൊല്ലം ജില്ലയിലാണ് കൂടുതൽ മരണം -16. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ 13 പേർ വീതം മരിച്ചു. കണ്ണൂർ, കോട്ടയം ജില്ലകളിലാണ് മരണനിരക്കിൽ കുറവുള്ളത്. ഇവിടങ്ങളിൽ ഓരോരുത്തർ മരിച്ചു. 1970 പേർക്കാണ് ഈ കാലയളവിൽ എലിപ്പനി സ്ഥിരീകരിച്ചത്.
![List List](https://www.madhyamam.com/sites/default/files/List_5.jpg)
കഴിഞ്ഞ വർഷം കൂടുതൽ പേരുടെ മരണത്തിനിടയാക്കിയത് ഡെങ്കിപ്പനിയായിരുന്നു. 165 പേർക്കാണ് ജീവൻ നഷ്ടമായത്. എലിപ്പനിയെത്തുടർന്ന് 80 പേരും 2017ൽ മരിച്ചു. മലമ്പനി, ചികുൻഗുനിയ, കോളറ, ടൈഫോയിഡ് തുടങ്ങിയവ പിടിപെട്ട് സംസ്ഥാനത്ത് ഈ വർഷം ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിെൻറ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി ഈ വർഷം കോഴിക്കോട് പേരാമ്പ്രയിൽ പടർന്നുപിടിച്ച നിപ വൈറസ്ബാധ മൂലം 17 ജീവനുകളാണ് പൊലിഞ്ഞത്. നിപയുടെ പിന്നാലെയെത്തിയ മഹാപ്രളയവും ആരോഗ്യരംഗത്തെ പിടിച്ചുലക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.