ചൈനയെ പ്രതിസന്ധിയിലാക്കിയ ബി.എഫ്-7 വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു
text_fieldsന്യൂഡൽഹി: ചൈനയെ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പുതിയ വകഭേദം ബി.എഫ്-7 ഇന്ത്യയിൽ സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
നിലവിൽ രാജ്യത്തെ കോവിഡ് നിരക്കിൽ വർധനയില്ലെങ്കിലും പുതിയ വകഭേദങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ചൈനീസ് നഗരങ്ങളെ ഈ വകഭേദം കാര്യമായി ബാധിച്ചു കഴിഞ്ഞു. അതിവേഗത്തിൽ പടരുമെന്നതാണ് ഈ വൈറസ് വകഭേദത്തിന്റെ പ്രത്യേകത. വാക്സിനെടുത്തവരിൽ പോലും അണുബാധയുണ്ടാക്കാൻ ശേഷിയുണ്ട്. യു.എസ്, യു.കെ, ബെൽജിയം, ജർമനി, ഫ്രാൻസ് ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ ഈ വകഭേദേം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി കോവിഡ് പോസിറ്റീവായ കേസുകളിൽ വേണ്ട തുടർ നടപടിയെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.