ദേശീയ വിരവിമുക്ത ദിനം 17ന്; 2,25,337 കുട്ടികള്‍ക്ക് വിരഗുളിക നല്‍കും -ഡി.എം.ഒ
text_fieldsപത്തനംതിട്ട: ജില്ലയിലെ ഒരു വയസ്സിനും 19 വയസ്സിനും ഇടയിലെ 2,25,337 കുട്ടികള്‍ക്ക് 17ന് അംഗൻവാടികളിലും വിദ്യാലയങ്ങളിലും വിരക്കെതിരെയുള്ള ആല്‍ബൻഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു.
ഒരുവയസ്സിനും രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്. രണ്ട് വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ചവച്ചരച്ച് കഴിച്ചശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഭക്ഷണം കഴിക്കാതെ ഗുളിക കഴിക്കരുത്. പനിയോ, മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഉച്ചഭക്ഷണത്തിനുശേഷം ഗുളിക കഴിക്കേണ്ടതാണ്. പനി, മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ രോഗം ഭേദമായ ശേഷമോ, ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശാനുസരണമോ ഗുളിക കഴിക്കാം. സ്കൂളുകളിലും അംഗൻവാടികളിലും പോകാത്ത ഒന്നിനും 19നും ഇടയിലെ കുട്ടികള്‍ക്ക് ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അംഗൻവാടികളില്‍നിന്ന് ഗുളികകള്‍ നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.