Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോളറ ബാധ മൂന്നു...

കോളറ ബാധ മൂന്നു വിധത്തിൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്

text_fields
bookmark_border
കോളറ ബാധ മൂന്നു വിധത്തിൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്
cancel

തിരുവനന്തപുരം: നിയന്ത്രണ വിധേയമെന്ന് കരുതിയിരുന്ന ജലജന്യരോഗങ്ങൾ തിരിച്ചെത്തുന്നത് പൊതുജനാരോഗ്യ മേഖലയിലുയർത്തുന്നത് വലിയ വെല്ലുവിളി. തലസ്ഥാനത്ത് സ്ഥിരീകരിച്ച കോളറക്ക് പുറമേ, സംസ്ഥാന വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന മഞ്ഞപ്പിത്ത ബാധയാണ് ഈ ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നത്.

മൂന്നു വിധത്തിലാണ് കോളറ ബാധ. നിർജലീകരണം ഇല്ലാത്തവരാണെങ്കിലും കോളറ സംശയമുള്ളവരാണ് ഇതിലൊന്ന്. ലക്ഷണം ഇല്ലെങ്കിലും ഡോക്ടറുടെ നിരീക്ഷണത്തിലാകും ഇവർക്കുള്ള ചികിത്സ. മിതമായ നിലയിലെ നിർജലീകരണമാണ് രണ്ടാമത്തെ വിഭാഗം. അസ്വസ്ഥത, കുഴിഞ്ഞ കണ്ണുകൾ, അമിത ദാഹം എന്നിവയാണ് ലക്ഷണങ്ങൾ. സാധാരണ വയറിളക്കമാണെങ്കിൽ ഇവർക്കും ഡോക്ടർമാർ നിർദേശിക്കുന്നുവെങ്കിൽ മാത്രം കിടത്തി ചികിത്സ ആവശ്യമാണ്. ഓർമക്കുറവ്, കടുത്ത തളർച്ച, ബോധക്ഷയം, വെള്ളം കുടിക്കാൻപോലും സാധിക്കാത്ത അവസ്ഥ എന്നിവയാണ് ഗുരുതര നിർജലീകരണത്തിന്‍റെ ലക്ഷണങ്ങൾ. തീവ്രപരിചരണം ആവശ്യമുള്ള അവസ്ഥയാണിത്.

ഏറെ കാലങ്ങൾക്ക് ശേഷമാണ് ഈ വർഷം സംസ്ഥാനത്ത് കോളറ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. എട്ട് ടൈഫോയിഡ് കേസുകളും ഇക്കാലയളവിലുണ്ടായി. 2024 ൽ ഇതുവരെ 55 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിനെല്ലാം പുറമേ, പ്രതിമാസം 37,500 പേരാണ് വയറിളക്ക രോഗങ്ങൾ മൂലം ചികിത്സ തേടുന്നത്. ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്.

1960-1970 കളിൽ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി പടർന്ന ജലജന്യരോഗങ്ങൾ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് പിടിച്ചുകെട്ടിയത്. ജലജന്യരോഗങ്ങൾ സാധാരണ നഗരങ്ങളിലാണ് പൊട്ടിപ്പുറപ്പെടുക. എന്നാൽ ഇക്കുറി മഞ്ഞപ്പിത്തവും കോളറയുമടക്കം ഏറെയും ഗ്രാമങ്ങളിലാണ്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ കുടിവെള്ളം സുരക്ഷിതമാണെന്നായിരുന്നു പൊതു വിലയിരുത്തൽ. നിലവിലെ രോഗസ്ഥിരീകരണ റിപ്പോർട്ടുകൾ നഗരങ്ങളെക്കാൾ ഗ്രാമങ്ങളിലെ കുടിവെള്ളം ശുചിത്വകാര്യത്തിൽ ഭീഷണിയിലാണെന്നാണ് അടിവരയിടുന്നത്. ജനുവരി ഒന്നമുതൽ ജൂൺ ആറു വരെ അഞ്ചുമാസക്കാലയളവിൽ 2544 പേർക്കാണ് മഞ്ഞപ്പിത്ത ബാധയുണ്ടായത്.

ഇതിന് പുറമേ, മറ്റ് രോഗപ്പകർച്ചകളുടെ കാര്യത്തിലും കേരളം മുന്നിലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകളും ഡെങ്കിമരണങ്ങളും റിപ്പോർട്ട് ചെയ്തത് കേരളത്തിലെന്നാണ് കേന്ദ്ര റിപ്പോർട്ട്. 2023ൽ കേരളത്തിൽ 9770 ഡെങ്കി കേസുകളും 37 മരണങ്ങളുമുണ്ടായി എന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ ‘എൻവിസ്റ്റ ഇന്ത്യ-2024’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2018 ൽ 4083 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണ് അഞ്ചു വർഷംകൊണ്ട് ഇരട്ടിയിലേറെ വർധനയുണ്ടായത്.

സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒമ്പതുപേർക്ക് കോളറ ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള സ്വകാര്യകെയർ ഹോമിലെ 11 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ കെയർഹോമിലെ 14 കുട്ടികൾക്ക് കൂടി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പാറശ്ശാല, നേമം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരണത്തെ തുടർന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘം ഹോസ്റ്റൽ സന്ദർശിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. അതേസമയം, എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്നത് വ്യക്തമല്ല. ഹോസ്റ്റലിൽനിന്നാണോ കുട്ടിക്ക് കോളറ ബാധിച്ചതെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. നേരത്തേ ഇതേ ഹോസ്റ്റലിലെ അന്തേവാസിയായ ഇരുപത്താറുകാരൻ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പതിനൊന്നുകാരന് കോളറ സ്ഥിരീകരിച്ചത്. എന്നാൽ ഇരുപത്താറുകാരന് കോളറ സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പ്ള്‍ പരിശോധിക്കാൻ സാധിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ഇവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. ആരോഗ്യവകുപ്പിന് പുറമേ, ഹോസ്റ്റലിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പതു പേർക്കാണ് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത്. 2017 ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛർദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CholeraWaterborne diseases
News Summary - Return of waterborne diseases as threat
Next Story