Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightനഗരങ്ങൾക്കിടയിലെ ആദ്യ...

നഗരങ്ങൾക്കിടയിലെ ആദ്യ പറക്കൽ പൂർത്തിയാക്കി എയർ കാർ; ലോകത്ത് ഇതാദ്യം

text_fields
bookmark_border
നഗരങ്ങൾക്കിടയിലെ ആദ്യ പറക്കൽ പൂർത്തിയാക്കി എയർ കാർ; ലോകത്ത് ഇതാദ്യം
cancel

പറക്കും കാർ എന്ന സ്വപ്നത്തിലേക്ക് കൂടുതൽ അടുത്ത് മനുഷ്യരാശി. പരീക്ഷണ ഒാട്ടങ്ങളും പ്രോേട്ടാടൈപ്പുകളും പിന്നിട്ട് ഒരു കാർ ആദ്യമായി രണ്ട് നഗരങ്ങൾക്കിടയിൽ പറന്നു. സ്ലോവാക്യൻ കമ്പനിയായ ക്ലീൻ വിഷൻ നിർമിച്ച എയർ കാർ ആണ് ചരിത്രനേട്ടം കൈവരിച്ചത്. സ്ലോവാക്യയിലെ നിത്രയിൽ നിന്ന് ബ്രാറ്റിസ്ലാവയിലേക്കാണ് കാർ പറന്നത്. പറക്കൽ പൂർത്തിയാക്കാൻ 35 മിനിറ്റ് എടുത്തു.


160 എച്ച്പി ബിഎംഡബ്ല്യു എഞ്ചിനുള്ള ഫ്ലൈയിങ് കാറിൽ ഒരു നിശ്ചിത പ്രൊപ്പല്ലറും ബാലിസ്റ്റിക് പാരച്യൂട്ടും ഉണ്ട്. 8,200 അടി ഉയരത്തിൽ 1,000 കിലോമീറ്റർ പറക്കാനാവും. 170 കിലോമീറ്റർ വേഗതയാണ് പറക്കുേമ്പാൾ ഉണ്ടാവുക. കാറിൽ നിന്ന് വിമാനമായി പരിണമിക്കാൻ എയർ കാറിന് മൂന്ന് മിനിട്ട് മതി. 30 വർഷമായി പറക്കും കാർ വികസിപ്പിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന കമ്പനിയാണ് ക്ലീൻ വിഷൻ. കരയിലും വായുവിലും പ്രവർത്തിക്കാൻ എയർകാർ പ്രാപ്തമാണ്. 1,100 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 200 kg ഭാരംവഹിക്കാനുമാവും.

300 മീറ്ററിൽ ടേക്ക് ഓഫിന് വാഹനം സജ്ജമാകും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിച്ചാൽ എയർകാറിന് നിങ്ങളെ നിലത്തു നിന്ന് ആകാശത്തേക്ക് കൊണ്ടുപോകാനുമാകും. അവസാന എയർകാർ പ്രോട്ടോടൈപ്പ് 2019 ലാണ് പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്. സ്ലൊവാക്യയിലെ പിയസ്റ്റാനി വിമാനത്താവളത്തിൽ അടുത്തിടെ അതിെൻറ പരീക്ഷണ പറക്കലുകൾ നടത്തി

അതിൽ രണ്ട് ടേക്ക്ഓഫുകളും രണ്ട് ലാൻഡിംഗുകളും ഉൾപ്പെടുന്നു. നാലെണ്ണവും വിജയിച്ചിരുന്നു. പ്രൊഫസർ സ്റ്റെഫാൻ ക്ലീൻ നടത്തുന്ന കമ്പനിയാണ് ക്ലീൻ‌വിഷൻ. ഇതിനകം 40 മണിക്കൂർ എയർകാർ ആകാശത്തിലൂടെ പറന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flying carKleinVisionAir Carinter-city flight
Next Story