തൊഴിൽ നഷ്ടം: ഡ്രൈവറില്ല കാറുകൾ അനുവദിക്കില്ല
text_fieldsന്യൂഡൽഹി: ഡ്രൈവറില്ല കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡ്രൈവറില്ല കാറുകൾ നിരത്തിലിറങ്ങിയാൽ വൻ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാറിെൻറ നടപടി.
ഇന്ത്യയിൽ ഡ്രൈവറില്ല കാറുകൾ അനുവദിക്കില്ല. ഡ്രൈവറില്ല കാറുകൾ അനുവദിച്ചാൽ 22 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും. തൊഴിൽ നഷ്ടമുണ്ടാക്കുന്ന സാേങ്കതിക വിദ്യ അനുവദിക്കാൻ സാധിക്കില്ലെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാബുകളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറക്കുമെന്നും ഗഡ്കരി അറിയിച്ചു. കുറഞ്ഞ െചലവിൽ ജനങ്ങൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം. വൈദ്യുതി വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.
ഗൂഗിൾ, ടെസ്ല, ആപ്പിൾ പോലുള്ള വമ്പൻ കമ്പനികൾ ഡ്രൈവറില്ല കാറുകളുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. രാജ്യത്തെ മുൻനിര െഎ.ടി കമ്പനികളിലൊന്നായ ഇൻഫോസിസ് ഡ്രൈവറില്ല കാബ് പുറത്തിറക്കി വാർത്തകളിലിടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാറുകൾക്കെതിരെ നിലപാടുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.