പെല്ലറ്റ് തുളച്ചുകയറി പിഞ്ചുകുഞ്ഞിന് വലതുകണ്ണ് നഷ്ടമായി
text_fieldsശ്രീനഗർ: 19 മാസം മാത്രം പ്രായമുള്ള ഹീബയുടെ കരച്ചിൽകണ്ട് ശ്രീമഹാരാജ് ഹരി സിങ് ആശുപത്രിയിലെ വാർഡിലുള്ള ആർക്കും കണ്ണീരടക്കാനാവുമായിരുന്നില്ല. ‘എന്നെ വിടൂ, ഞാൻ പോകേട്ട’ എന്നാവർത്തിച്ച് ഹീബയെന്ന പിഞ്ചുകുഞ്ഞ് തെൻറ വലതുകണ്ണിൽ കെട്ടിയിരിക്കുന്ന പാഡ് അഴിച്ചുമാറ്റാനുള്ള ശ്രമത്തിലാണ്. ഒാരോ തവണ മാതാവ് അത് തടയുേമ്പാഴും കുഞ്ഞ് കരഞ്ഞുകൊണ്ട് വീണ്ടും ശ്രമിക്കുന്നു. ഒറ്റ ദിവസം കൊണ്ട് കശ്മീരിെൻറ വേദനയായി മാറിയിരിക്കുകയാണ് ഇൗ കുഞ്ഞ്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തുളച്ചുകയറി ഹീബയുടെ വലതുകണ്ണ് നഷ്ടമായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്ന പെല്ലറ്റ് ആക്രമണത്തിെൻറ ഏറ്റവും പ്രായംകുറഞ്ഞ ഇരയാണ് ഇൗ ഒന്നര വയസ്സുകാരി.
‘പെല്ലറ്റ് അവളുടെ കണ്ണിന് ഏറെ അകത്തേക്ക് കയറിയിരിക്കുകയാണ്. കാഴ്ചശക്തി നഷ്ടമാവുന്ന തരത്തിൽ അത് പരിക്കേൽപിച്ചിരിക്കുന്നു. പ്രാഥമിക ശുശ്രൂഷ മാത്രമേ ഇപ്പോൾ നൽകിയിട്ടുള്ളൂ. ഇനി ശസ്ത്രക്രിയ നടത്തണം’ -ഹീബയെ പരിശോധിച്ച ഡോക്ടർ പറയുന്നു. ഞായറാഴ്ച രാവിലെയാണ് ഹീബക്ക് പരിക്കേറ്റത്. ഷോപിയാൻ ജില്ലയിലെ കപ്രാൻ ഗ്രാമക്കാരാണ് ഹീബയുടെ കുടുംബം. തൊട്ടടുത്ത ഗ്രാമമായ ബത്ഗുണ്ടിൽ സുരക്ഷാസൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായി. സൈനികരെ തടയാൻശ്രമിച്ച ജനക്കൂട്ടത്തിനുനേരെ കണ്ണീർ വാതകവും പെല്ലറ്റും പ്രയോഗിച്ചു. കണ്ണീർവാതകം മൂലം വീട് മുഴുവൻ പുകയിൽ മുങ്ങിയപ്പോൾ ഹീബയെയും അഞ്ചു വയസ്സുള്ള സഹോദരിയെയുമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു മാതാവ് മർസാല.
‘‘പൊടുന്നനെയാണ് സൈന്യം ആളുകളെ ഒാടിക്കുന്നതു കണ്ടത്. സൈന്യം പെല്ലറ്റ് ഉപയോഗിക്കുന്നതു കണ്ട ഞാൻ ഹീബയുടെ മുഖം മറയ്ക്കാൻ ശ്രമിച്ചെങ്കിലും കണ്ണിൽനിന്ന് ചോര ഒഴുകുന്നതാണ് കാണാനായത്’’ -കണ്ണീരൊഴുക്കിക്കൊണ്ട് ഹീബയുടെ മാതാവ് പറഞ്ഞു. ‘‘നീ എെൻറ കുഞ്ഞുമാലാഖയായിരുന്നു. എെൻറ കണ്ണിെൻറ കാഴ്ചയായിരുന്നു നീ. എന്താണവർ എെൻറ കുഞ്ഞിനോട് ചെയ്തതെന്ന് നോക്കൂ’’ -അവരുടെ വിലാപത്തിന് ഉത്തരം നൽകാനാവാതെ ആശുപത്രി വാർഡ് നിശ്ശബ്ദമായി.
‘‘ഞാനായിരുന്നു നിെൻറ സ്ഥാനത്തെങ്കിൽ... ആ പെല്ലറ്റ് എെൻറ കണ്ണിൽ പതിച്ചാൽ മതിയായിരുന്നു’’ -പിതാവ് നാസിർ അഹ്മദിെൻറ, ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന വാക്കുകൾക്കും മറുപടിയില്ലാതെ വാർഡിലെ നഴ്സുമാരും നിറകണ്ണോടെ നിന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.