Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹ്മദാബാദ്...

അഹ്മദാബാദ് സ്ഫോടനം: ഖുറൈശിയെ തെളിവെടുപ്പിന് എത്തിച്ചു

text_fields
bookmark_border
അഹ്മദാബാദ് സ്ഫോടനം: ഖുറൈശിയെ തെളിവെടുപ്പിന് എത്തിച്ചു
cancel

അഹ്മദാബാദ്: 2008ലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബ്ദുൽ സുബ്ഹാൻ ഖുറൈശിയെ തെളിവെടുപ്പിന് അഹ്മദാബാദിൽ എത്തിച്ചു. ഇൗ വർഷം ജനുവരിയിൽ ഡൽഹി പൊലീസ് പ്രത്യേക സെൽ കിഴക്കൻ ഡൽഹിയിലെ ഗാസിപുരിൽ അറസ്റ്റ് ചെയ്ത പ്രതിയെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്ഫോടനക്കേസിനുവേണ്ടി സ്ഥാപിച്ച പ്രത്യേക കോടതി പ്രതിയെ മാർച്ച് 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

സംഭവത്തിന് മുമ്പ് ഖുറൈശി താമസിച്ച വട്വ, വഡോദര, ഹാേലാൾ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. 2007 ഡിസംബറിലെ വാഗമൺ സിമി ആയുധ പരിശീലന ക്യാമ്പ് കേസിൽ എൻ.െഎ.എ തേടിയിരുന്ന പ്രതിയാണ് ഖുറൈശി. 2011 ജൂലൈ 13ലെ മുംബൈ സ്ഫോടനം ഉൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. 2008 ജൂലൈ 26നുണ്ടായ അഹ്മദാബാദ് സ്ഫോടന പരമ്പരയിൽ 56 പേർ മരിക്കുകയും 240 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഇതിനു പിന്നിലെ മുഖ്യഗൂഢാലോചനക്കാരനാണ് ഖുറൈശിയെന്ന് ജോയിൻറ് പൊലീസ് കമീഷണർ (ക്രൈം) ജെ.കെ. ഭട്ട് പറഞ്ഞു. കേസിൽ പിടികിട്ടാനുള്ള ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവ് റിയാസ് ഭട്കൽ ഉൾപ്പെടെയുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 81 പേരാണ് അറസ്റ്റിലായത്. 13 പേർ പിടികിട്ടാപ്പുള്ളികൾ. സിമി, ഇന്ത്യൻ മുജാഹിദീൻ എന്നിവയുമായി എങ്ങനെയാണ് പ്രതി ബന്ധപ്പെട്ടതെന്നും ആരാണ് സഹായിച്ചതെന്നും കണ്ടെത്തുമെന്ന് ഭട്ട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahmedabadmalayalam news2008 serial blasts
News Summary - 2008 serial blasts accused brought to Ahmedabad from Delhi - india news
Next Story